News n Views

സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളല്ല; പ്രചരണങ്ങള്‍ തള്ളി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി 

THE CUE

കണ്ണൂര്‍ ബക്കളത്തെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങളാലല്ലെന്ന് ജില്ലാ പൊലീസ് മേധാവി. അത്തരത്തില്‍ നടന്ന പ്രചരണങ്ങള്‍ കത്തിലൂടെ തള്ളുകയായിരുന്നു ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍. സാജന്റെ ഭാര്യ ബീന നല്‍കിയ പരാതിയിലാണ് മറുപടി കത്ത്. സാജന്‍ ജീവനൊടുക്കിയത് കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബന്ധുക്കളില്‍ നിന്നോ മറ്റ് സാക്ഷികളില്‍ നിന്നോ പൊലീസിന് മൊഴി ലഭിച്ചിട്ടില്ല. അന്വേഷണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുന്നു.

ചില മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ക്ക് അനുസരിച്ച് അത്തരത്തില്‍ വാര്‍ത്ത നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരം വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് പോയിട്ടില്ല. വാര്‍ത്തകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പങ്കുമില്ല. അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ചില മാധ്യമങ്ങള്‍ നല്‍കിയത്. കുറ്റമറ്റ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ജില്ലാ പൊലീസ് മേധാവി പരാമര്‍ശിക്കുന്നു.

എന്നാല്‍ ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെയോ ഉദ്യോഗസ്ഥര്‍ക്കെതിരെയോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നം മൂലമാണെന്ന തരത്തില്‍ പാര്‍ട്ടി പത്രത്തിലും സിപിഎം അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലും വ്യാപകമായ പ്രചരണം അരങ്ങേറി. ഇതോടെ സാജന്റെ ഭാര്യ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയായിരുന്നു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT