Coronavirus

കൊവിഡ് 19 : വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് 

THE CUE

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ഭരണകൂടം. വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സംവിധാനമെന്ന് കളക്ടര്‍ പിബി നൂഹ് അറിയിച്ചു. അങ്ങനെയുള്ളവര്‍ പൊതു ഇടങ്ങളില്‍ വിഹരിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട 900 പേരോടാണ് വീടുകളില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.അടൂര്‍ എഞ്ചിനീയറിംഗ് കോളജ്, പാറ്റൂര്‍ ശ്രീ ബുദ്ധാ എഞ്ചിനീയറിംഗ് കളജ്, കാഞ്ഞിരപ്പള്ളി അണല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ജിപിഎസ് സംവിധാനം ഏകോപിപ്പിക്കുന്നത്. രണ്ട് സംഘങ്ങളായി 60 പേരാണ് ആളുകളെ നിരീക്ഷിക്കുന്നത്.

നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിച്ചും വിളിച്ചും ആരോഗ്യവകുപ്പ് അധികൃതര്‍ വിവരങ്ങള്‍ തേടുന്നുണ്ട്. കൂടാതെ പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ കൗണ്‍സിലര്‍മാര്‍ അവരെ ബന്ധപ്പെട്ട് മാനസിക പിന്‍തുണ നല്‍കുകയും ചെയ്യുന്നു. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT