Coronavirus

സമൂഹവ്യാപന പരിശോധനയില്‍ കേരളത്തില്‍ 4 പേര്‍ക്ക് പോസിറ്റീവ്; ഐസിഎംആറിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍

കൊവിഡ് 19 സമൂഹവ്യാപനമുണ്ടോ എന്നറിയാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കേരളത്തില്‍ നടത്തിയ പരിശോധനയില്‍ നാല്‌പേരുടെ ഫലം പോസിറ്റീവായി. കേരളത്തിലെ 1200 പേരുടെ സാമ്പിളുകളായിരുന്നു സീറോ സര്‍വേയുടെ ഭാഗമായി പരിശോധിച്ചത്. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 400 പേര്‍ക്ക് വീതമാണ് പരിശോധന നടത്തിയത്. ഓരോ ജില്ലകളിലും പത്ത് പ്രദേശങ്ങളില്‍ രോഗബാധിതരുമായി യാതൊരു ബന്ധവുമില്ലാത്ത 40 പേരില്‍ വീതമായിരുന്നു പരിശോധന. തൃശൂരില്‍ മൂന്നും, എറണാകുളത്ത് ഒരാളുമാണ് പോസിറ്റീവായത്. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റിബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ പറഞ്ഞു.

പോസ്റ്റീവായവര്‍ക്ക് മുമ്പ് രോഗം ബാധിച്ച് സുഖപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ആദ്യഘട്ടത്തിലെ രോഗബാധിതരുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. വൈറസ് ബാധിക്കുമ്പോള്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധിച്ചത്. രാജ്യത്താകെ 24,000 പേരില്‍ പരിശോധന നടത്തിയിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT