News n Views

‘ഒന്നരക്കോടി കൈക്കൂലി വാങ്ങി’; ‘വിഗ്രഹമോഷണക്കേസില്‍ ഇടപെട്ടു’; താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം

THE CUE

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അനുമതി നല്‍കി. ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി അനധികൃതമായി രണ്ട് ഫ്‌ളാറ്റുകള്‍ സമ്പാദിച്ചു, വിഗ്രഹമോഷണക്കേസില്‍ ഇടപെട്ടു എന്നിവയാണ് താഹില്‍ രമണിക്കെതിരായ ആരോപണങ്ങള്‍.

ചെന്നൈയ്ക്ക് പുറത്ത് 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയെന്നും ഇതില്‍ ഒന്നര കോടി ബാങ്ക് ലോണാണെന്നും ബാക്കി തുകയുടെ സ്രോതസ്സ് കണ്ടെത്തണമെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറ് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിലെ ഇടപാടുകള്‍ അന്വേഷിക്കണമെനന്ും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഗ്രഹമോഷണ കേസുമായി ബന്ധപ്പെട്ട പ്രത്യേക ബെഞ്ച് പിരിച്ചു വിട്ടതും തമിഴ്‌നാട് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിനെതിരായ ഉത്തരവുകള്‍ ഉണ്ടായതിനെത്തുടര്‍ന്നാണെന്നാണ് മറ്റൊരു ആരോപണം.

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് താഹില്‍ രമനി രാജിവെച്ചിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നായിരുന്നു താഹില്‍ രമണിയുടെ ആരോപണം. സ്ഥലംമാറ്റ ഉത്തരവ് പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി കൊളീജിയത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു രാജി. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഗുജറാത്ത് കലാപത്തിലെ ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചിരുന്നു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT