News n Views

മുത്തൂറ്റില്‍ പ്രക്ഷോഭം ശക്തമാക്കി സിഐടിയു യൂണിയന്‍; ഉപരോധത്തിനിടെ സംഘര്‍ഷാവസ്ഥ 

THE CUE

സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ ജീവനക്കാരുടെ സമരം ശക്തമാക്കി സിഐടിയു. ശമ്പളാനുകൂല്യങ്ങളില്‍ വര്‍ധന, പ്രതികാര നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൊച്ചി സരിതാ തിയറ്ററിന് സമീപമുള്ള മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയു നടത്തിയ ഉപരോധ സമരം സംഘര്‍ഷാവസ്ഥയിലെത്തി. ഒരു വിഭാഗം ജീവനക്കാര്‍ മാനേജ്‌മെന്റിനെ പിന്തുണച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ ഇവര്‍ ഓഫീസില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. എംഡി മുത്തൂറ്റ് ജോര്‍ജ് മുത്തൂറ്റിന്റെ നേതൃത്വത്തില്‍ സേവ് ജോബ്, റൈറ്റ് ടു വര്‍ക്ക് എന്നീ പ്ലക്കാര്‍ഡുകളുമായി അവര്‍ പ്രതിഷേധിച്ചു.

ഇതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ശേഷം മുത്തൂറ്റ് എംഡിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ഒപ്പം നിര്‍ത്താന്‍ മാനേജ്‌മെന്റ് നീക്കം നടത്തുന്നുവെന്ന് ആക്ഷേപമുണ്ട്. സിഐടിയു സമരം തുടര്‍ന്നാല്‍ മുന്നൂറോളം ബ്രാഞ്ചുകള്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച് മാനേജ്‌മെന്റ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ആരോപണം.

വിവിധ ബ്രാഞ്ചുകളില്‍ നടത്തിവരുന്ന സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. മുത്തൂറ്റിലെ ജീവനക്കാരടക്കം നിരവധി പേരാണ് സമരത്തില്‍ അണിനിരന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് ശര്‍മയാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും പങ്കെടുത്തു. ആസംസ്ഥാനത്തെ 10 റീജിയണുകളിലായി മുന്നൂറോളം ശാഖകളിലാണ് സമരം നടക്കുന്നത്. മുത്തൂറ്റിന്റെ ബ്രാഞ്ചുകളിലായി സംസ്ഥാനത്താകെ 3500 ഓളം ജീവനക്കാരാണുള്ളത്.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT