News n Views

മുത്തൂറ്റില്‍ പ്രക്ഷോഭം ശക്തമാക്കി സിഐടിയു യൂണിയന്‍; ഉപരോധത്തിനിടെ സംഘര്‍ഷാവസ്ഥ 

THE CUE

സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ ജീവനക്കാരുടെ സമരം ശക്തമാക്കി സിഐടിയു. ശമ്പളാനുകൂല്യങ്ങളില്‍ വര്‍ധന, പ്രതികാര നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൊച്ചി സരിതാ തിയറ്ററിന് സമീപമുള്ള മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയു നടത്തിയ ഉപരോധ സമരം സംഘര്‍ഷാവസ്ഥയിലെത്തി. ഒരു വിഭാഗം ജീവനക്കാര്‍ മാനേജ്‌മെന്റിനെ പിന്തുണച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ ഇവര്‍ ഓഫീസില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. എംഡി മുത്തൂറ്റ് ജോര്‍ജ് മുത്തൂറ്റിന്റെ നേതൃത്വത്തില്‍ സേവ് ജോബ്, റൈറ്റ് ടു വര്‍ക്ക് എന്നീ പ്ലക്കാര്‍ഡുകളുമായി അവര്‍ പ്രതിഷേധിച്ചു.

ഇതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ശേഷം മുത്തൂറ്റ് എംഡിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ഒപ്പം നിര്‍ത്താന്‍ മാനേജ്‌മെന്റ് നീക്കം നടത്തുന്നുവെന്ന് ആക്ഷേപമുണ്ട്. സിഐടിയു സമരം തുടര്‍ന്നാല്‍ മുന്നൂറോളം ബ്രാഞ്ചുകള്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച് മാനേജ്‌മെന്റ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ആരോപണം.

വിവിധ ബ്രാഞ്ചുകളില്‍ നടത്തിവരുന്ന സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. മുത്തൂറ്റിലെ ജീവനക്കാരടക്കം നിരവധി പേരാണ് സമരത്തില്‍ അണിനിരന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് ശര്‍മയാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും പങ്കെടുത്തു. ആസംസ്ഥാനത്തെ 10 റീജിയണുകളിലായി മുന്നൂറോളം ശാഖകളിലാണ് സമരം നടക്കുന്നത്. മുത്തൂറ്റിന്റെ ബ്രാഞ്ചുകളിലായി സംസ്ഥാനത്താകെ 3500 ഓളം ജീവനക്കാരാണുള്ളത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT