News n Views

രാജസ്ഥാനില്‍ നിര്‍ണ്ണായക ട്വിസ്റ്റ് ; ബി.എസ്.പിയുടെ ആറ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ 

THE CUE

രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടക മോഡല്‍ അട്ടിമറിക്ക് ബി.ജെ.പി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഒരു മുഴം മുന്നേ എറിഞ്ഞ് കോണ്‍ഗ്രസ്. നിയമസഭയിലെ ബിഎസ്പിയുടെ മുഴുവന്‍ അംഗങ്ങളെയും പാളയത്തിലെത്തിച്ചാണ് കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക നീക്കം. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ബിഎസ്പി യുടെ ആകെയുള്ള ആറ് എംഎല്‍എമാരും സ്പീക്കര്‍സിപി ജോഷിക്ക് കത്ത് നല്‍കുകയായിരുന്നു. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേറിയ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേക്കേറിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള ചരടുവലിക്കൊടുവിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം.

വര്‍ഗ്ഗീയതെയ്ക്കെതിരെ പോരാടാനും സംസ്ഥാന വികസനത്തിനുമായാണ് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നതെന്നും അശോക് ഗെഹ്‌ലോട്ട് മികച്ച മുഖ്യമന്ത്രിയാണെന്നും ബിഎസ്പി വിട്ട രാജേന്ദ്ര ഗുഡ് പറഞ്ഞു. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ഞങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കി വരികയായിരുന്നു. അതേസമയം വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ മത്സരിക്കേണ്ടി വരും. ഈ വൈരുധ്യം എതിരാളികള്‍ക്ക് ശക്തി നല്‍കും എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും രാജേന്ദ്ര ഗുഡ് വിശദീകരിക്കുന്നു.

2018-ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 അംഗ നിയമസഭയില്‍ നൂറ് സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഈ ഘട്ടത്തില്‍ ആറ് എംഎല്‍എമാരുണ്ടായിരുന്ന ബിഎസ്പി, അധ്യക്ഷ മായാവതിയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസിന് പിന്തുണ നല്‍കി. ഇതോടൊപ്പം 13 സ്വതന്ത്രന്‍മാരില്‍ 12 പേരുടെ പിന്തുണയും സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം സര്‍ക്കാരുണ്ടാക്കിയത്. പിന്തുണ നല്‍കിയ സ്വതന്ത്ര എംഎല്‍എമാര്‍ ഇതിനോടകം കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

ഇതോടൊപ്പം ആറ് ബി.എസ്.പി എംഎല്‍എമാര്‍ ചേരുന്നതോടെ നിയമസഭയിലെ കോണ്‍ഗ്രസ് അംഗസംഖ്യ 118 ആയി ഉയരും. നേരത്തെ ഹരിയാനയില്‍, മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ ഹരിയാന നിയമസഭയിലെ എംഎല്‍എയുമായ ജയ് പ്രകാശിനേയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാക്കളായ അശോക് അറോറ, പ്രദീപ് ചൗധരി, സുഭാഷ് ഗോയല്‍ എന്നിവരെയും കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT