News n Views

കൊല്ലപ്പെട്ട മാവോയിസ്റ്റ് ശ്രീമതിയുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകള്‍ ; തലയിലും തുളച്ചുകയറി 

THE CUE

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ശ്രീമതിയുടെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തിരകള്‍ പുറത്തെടുത്തത്. ശ്രീമതിയുടെ തലയിലും വെടിയേറ്റിട്ടുണ്ട്. തലയില്‍ നിന്ന് ഒരു വെടിയുണ്ട പുറത്തെടുത്തു. തിര തുളഞ്ഞുകയറിയ മുറിവുകളും ശരീരത്തിലുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് നടപടികള്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം പോസ്റ്റ്‌മോര്‍ട്ടത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ കാര്യങ്ങളും ചിത്രീകരിക്കുന്നുണ്ട്.

ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ആദിമധ്യാന്തം ചിത്രീകരിക്കണമെന്നാണ് ചട്ടം. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ആശുപത്രിയില്‍ പ്രത്യേക സുരക്ഷയൊരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ടേബിളുകളിലായി രണ്ട് പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുകയായിരുന്നു. അതേസമയം ആക്രമിക്കാനുള്ള ആരോഗ്യം മരിച്ച മണിവാസകത്തിന് ഇല്ലായിരുന്നുവെന്ന് ആദിവാസി നേതാവ് ശിവാനി വ്യക്തമാക്കി.

ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെങ്കില്‍ പൊലീസിനും പരിക്കേല്‍ക്കേണ്ടതല്ലേയെന്നും ശിവാനി ചോദിച്ചു. പോംവഴികളില്ലാതെ കാട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതരായവരാണ്‌ മാവോയിസ്റ്റുകളില്‍ പലരും. തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയോ ആദിവാസികളെ ഉപദ്രവിക്കുകയോ മാവോയിസ്റ്റുകള്‍ ചെയ്യാറില്ലെന്നും ശിവാനി വ്യക്തമാക്കി. കീഴടങ്ങാന്‍ തയ്യാറായവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കീഴടങ്ങിയാല്‍ പുനരവധിവാസമെന്ന ധാരണയുണ്ടായിരുന്നു. ഇത് മറികടന്നായിരുന്നു ആക്രണമെന്നും മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്ത ശിവാനി പറയുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT