News n Views

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി

THE CUE

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. പാലക്കാട് ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്.

ഏറ്റുമുട്ടല്‍ കൊലകളില്‍ സുപ്രിംകോടതി മാനദണ്ഡം പാലിക്കണമെന്ന ഹര്‍ജിയിലാണ് നടപടി. റീപോസ്റ്റ്‌മോര്‍ട്ടം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം കാണാന്‍ അനുമതി വേണമെന്ന മണിവാസകത്തിന്റെ ഭാര്യ കലയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുവദിച്ചിരുന്നു, തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും മൃതദേഹം കാണാം. മണിവാസകത്തിന്റെ ഭാര്യയും മകളും തിരിച്ചിറപ്പള്ളി ജയിലില്‍ തടവിലാണ്.

കലയെ മൃതദേഹം കാണിച്ചതിന് ശേഷമേ തുടര്‍നടപടികള്‍ പാടുള്ളുവെന്നാണ് കോടതിയുടെ നിര്‍ദേശം. പോസ്റ്റമോര്‍ട്ടത്തിന് മുമ്പ് മൃതദേഹം കാണിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അസുഖബാധിതാനായ മണിവാസകനെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കളും ആരോപിച്ചു. നീതി ലഭിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ബന്ധുക്കളുടെ ഹര്‍ജി നവംബര്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT