News n Views

മദ്രസ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ചു 

THE CUE

ഒരു സംഘം മദ്രസ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇവര്‍ ഗവണ്‍മെന്റ് ഇന്റര്‍ കോളജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ നാലംഗ സംഘം എത്തുകയും ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ വസ്ത്രങ്ങള്‍ ബലപ്രയോഗത്തിലൂടെ കീറുകയും ചെയ്തു. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അബ്ദുള്‍ വാരിസ്, മുഹമ്മദ് മുഖാദാസ്, മുഹമ്മദ് അലി, ഹാറൂണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കളിയിലേര്‍പ്പെട്ടിരിക്കെ ആദിത്യ ശുക്ല, ക്രാന്തി, കമല്‍, തിരിച്ചറിയാത്ത മറ്റൊരാള്‍ എന്നിവര്‍ ഇവിടേക്കെത്തുകയും കുട്ടികളെ ആക്രമിക്കുകയുമായിരുന്നുവെന്ന് ദാറുല്‍ ഉലൂം ഫൈസ് മദ്രസ പ്രിന്‍സിപ്പാള്‍ നിസാര്‍ അഹമ്മദ് മിസ്ബാഹി പറഞ്ഞു.

ആദ്യം ഇവര്‍ കുട്ടികളെ കളിയാക്കുകയും തുടര്‍ന്ന് ബാറ്റ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ജയ് ശ്രീറാം മുഴക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ബാറ്റുകൊണ്ട് പ്രഹരിക്കുകയും ഇവരെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുകയും ജയ് ശീറാം വിളിപ്പിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികളെ കല്ലുകൊണ്ട് എറിയുകയും അവരുടെ സൈക്കിളുകള്‍ തകര്‍ക്കുകയും പിടിവലിയിലൂടെ വസ്ത്രങ്ങള്‍ കീറുകയും ചെയ്തതായി ഇദ്ദേഹം അറിയിച്ചു. കുട്ടികളുടെ പരാതിയില്‍ അക്രമികള്‍ക്കെതിരെ കേസെടുത്തതായി സദര്‍ സിഐ ഉമേഷ് ത്യാഗി പ്രതികരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് ഉന്നാവോ എസ്പി എംപി വര്‍മയും വ്യക്തമാക്കി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT