Around us

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ സമിതി; ആറുമാസത്തിനകം തീരുമാനമാകും  

THE CUE

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആറു മാസത്തിനകം ഈ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്ത്രീകള്‍ അമ്മമാരാകുന്ന പ്രായത്തില്‍ മാറ്റം വരുത്തി അമ്മമാരുടെ മരണനിരക്ക് കുറയ്ക്കാനാണ് പദ്ധതി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1978ലാണ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസായി ഉയര്‍ത്തിയത്. ഇന്ത്യയുടെ പുരോഗതിക്കനുസരിച്ച് സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സാധ്യതകള്‍ വര്‍ധിച്ചു. അതിനാല്‍ വിവാഹപ്രായം വീണ്ടും പരിഗണിക്കേണ്ട സമയമാണിത്. രാജ്യത്തെ മാതൃമരണ നിരക്ക് കുറയ്‌ക്കേണ്ടതും അനിവാര്യമാണ്. ഇക്കാര്യം പഠിക്കാന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും, ആറുമാസത്തിനകം സമിതി ഈ വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതി വഴിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം കൂടിയതെന്നും ധനമന്ത്രി പറഞ്ഞു. എലമെന്ററി ലെവലില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം 93.82 ശതമാനമാണ്, ആണ്‍കുട്ടികളുടേത് 89.28 ശതമാനം മാത്രമാണ്. സെക്കന്ററിലെവലിലും ഹയര്‍സെക്കന്ററി ലെവലിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ആണ്‍കുട്ടികളുടേതിനേക്കാള്‍ കൂടുതലാണെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിന് കാരണം കേന്ദ്രത്തിന്റെ ബേട്ടി ബച്ചാവോ പദ്ധതിയാകുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിച്ചു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT