Around us

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ സമിതി; ആറുമാസത്തിനകം തീരുമാനമാകും  

THE CUE

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആറു മാസത്തിനകം ഈ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്ത്രീകള്‍ അമ്മമാരാകുന്ന പ്രായത്തില്‍ മാറ്റം വരുത്തി അമ്മമാരുടെ മരണനിരക്ക് കുറയ്ക്കാനാണ് പദ്ധതി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1978ലാണ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസായി ഉയര്‍ത്തിയത്. ഇന്ത്യയുടെ പുരോഗതിക്കനുസരിച്ച് സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സാധ്യതകള്‍ വര്‍ധിച്ചു. അതിനാല്‍ വിവാഹപ്രായം വീണ്ടും പരിഗണിക്കേണ്ട സമയമാണിത്. രാജ്യത്തെ മാതൃമരണ നിരക്ക് കുറയ്‌ക്കേണ്ടതും അനിവാര്യമാണ്. ഇക്കാര്യം പഠിക്കാന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും, ആറുമാസത്തിനകം സമിതി ഈ വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതി വഴിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം കൂടിയതെന്നും ധനമന്ത്രി പറഞ്ഞു. എലമെന്ററി ലെവലില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം 93.82 ശതമാനമാണ്, ആണ്‍കുട്ടികളുടേത് 89.28 ശതമാനം മാത്രമാണ്. സെക്കന്ററിലെവലിലും ഹയര്‍സെക്കന്ററി ലെവലിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ആണ്‍കുട്ടികളുടേതിനേക്കാള്‍ കൂടുതലാണെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിന് കാരണം കേന്ദ്രത്തിന്റെ ബേട്ടി ബച്ചാവോ പദ്ധതിയാകുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിച്ചു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT