Around us

‘എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്’; മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ യുവാവിനെ ന്യായീകരിച്ച് വി മുരളീധരന്‍

THE CUE

ഫെയ്‌സ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തുകയും മുസ്ലീങ്ങള്‍ക്കു നേരെ ഭീഷണി മുഴക്കുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത് രവീന്ദ്രനെ ന്യായീകരിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ശ്രീജിത്ത് അയാളുടെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നുമായിരുന്നു വി മുരളീധരന്റെ വാദം. ശ്രീജിത്തിന്റെ വീഡിയോ പൊലീസ് സമൂഹമാധ്്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും വി മുരളീധരന്‍ ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'തന്റെ അഭിപ്രായം പറഞ്ഞതിനാണ് ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ അട്ടപ്പാടിയില്‍ ശ്രീജിത്ത് എന്ന ഒരു ആദിവാസി യുവാവ് സിഎഎക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ അയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. മാത്രമല്ല അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസുകാരുടെ പണി ഇതാണോ. ഒരാള്‍ നിയമം ലംഘിച്ചാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാം, അത് ഭരണഘടന പൊലീസിന് തരുന്ന അധികാരമാണ്. ഭരണഘടന തരുന്ന അധികാരം ഉപയോഗിക്കണം. പക്ഷെ അതിനപ്പുറത്ത് പക്ഷം പിടിച്ചുകൊണ്ട് ഇത്തരത്തില്‍ പൊലീസുകാര്‍ പെരുമാറരുത്. അല്ലെങ്കില്‍ പൊലീസുകാര്‍ വേറെ വല്ല പണിക്കും പോകണം.'- വി മുരളീധരന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തിയ ശ്രീജിത്തിനെ കഴിഞ്ഞ ദിവസമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സിആര്‍പിസി 353A വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. മുസ്ലീം സമൂഹത്തെയും ഷഹീന്‍ബാഗില്‍ സമരം ചെയ്യുന് സ്ത്രീകളെയും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു ഇയാളുടെ ഫെയ്‌സ്ബുക്ക് ലൈവ്. കടുത്ത വിദ്വേഷ പരാമര്‍ശങ്ങളാണ് ഇയാളില്‍ നിന്നുണ്ടായത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT