Around us

ശബരിമല: അഞ്ചംഗ ബെഞ്ച് വിധി പറയും, കേസ് വിശാല ബെഞ്ചിന് വിട്ടതില്‍ കോടതിയില്‍ തര്‍ക്കം 

THE CUE

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമ വിധി അഞ്ചംഗ ബെഞ്ച് പറയും. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച വാദങ്ങള്‍ മാത്രമേ ഒമ്പത് അംഗ ബെഞ്ച് പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടി ഉള്ളതിനാലാണ് ഈ തീരുമാനമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേസ് വിശാല ബെഞ്ചിന് വിട്ടതില്‍ കോടതിയില്‍ തര്‍ക്കമുണ്ടായി. വിശാലബെഞ്ചിന് വിട്ടതിലെ നിയമപ്രശ്‌നം ഉന്നയിച്ച് അഭിഭാഷകര്‍ രംഗത്തെത്തുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരില്‍ ഭൂരിപക്ഷവും ചീഫ് ജസ്റ്റിസിന്റെ നടപടിയെ എതിര്‍ത്തു. വിധി പറഞ്ഞ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്‍ പറഞ്ഞു. സ്വന്തം നിലയ്ക്ക് കോടതിയില്‍ ഹാജരായായിരുന്നു നരിമാന്റെ ഇടപെടല്‍.

നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു. ബെഞ്ചിന്റെ അധികാര പരിധി സംബന്ധിച്ച വാദം ആദ്യം തന്നെ വേണമെന്ന് അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. അതേസമയം വിശാല ബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വിശാല ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT