Around us

ശബരിമല: അഞ്ചംഗ ബെഞ്ച് വിധി പറയും, കേസ് വിശാല ബെഞ്ചിന് വിട്ടതില്‍ കോടതിയില്‍ തര്‍ക്കം 

THE CUE

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമ വിധി അഞ്ചംഗ ബെഞ്ച് പറയും. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച വാദങ്ങള്‍ മാത്രമേ ഒമ്പത് അംഗ ബെഞ്ച് പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടി ഉള്ളതിനാലാണ് ഈ തീരുമാനമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേസ് വിശാല ബെഞ്ചിന് വിട്ടതില്‍ കോടതിയില്‍ തര്‍ക്കമുണ്ടായി. വിശാലബെഞ്ചിന് വിട്ടതിലെ നിയമപ്രശ്‌നം ഉന്നയിച്ച് അഭിഭാഷകര്‍ രംഗത്തെത്തുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരില്‍ ഭൂരിപക്ഷവും ചീഫ് ജസ്റ്റിസിന്റെ നടപടിയെ എതിര്‍ത്തു. വിധി പറഞ്ഞ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്‍ പറഞ്ഞു. സ്വന്തം നിലയ്ക്ക് കോടതിയില്‍ ഹാജരായായിരുന്നു നരിമാന്റെ ഇടപെടല്‍.

നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു. ബെഞ്ചിന്റെ അധികാര പരിധി സംബന്ധിച്ച വാദം ആദ്യം തന്നെ വേണമെന്ന് അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. അതേസമയം വിശാല ബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വിശാല ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

നിതിന്‍ രാജിന്റെ മരണത്തെ മായ്ച്ചു കളയാന്‍ പ്രതിഷേധത്തെ അതിക്രമമാക്കി മാറ്റുകയാണ്; ഡോ.എ.കെ.വാസു അഭിമുഖം

ഉത്തരേന്ത്യന്‍ തൊഴിലാളി സമരങ്ങള്‍ നല്‍കുന്ന മെയ്ദിന സന്ദേശം

അബുദാബിയിൽ 'ലേബർ ഹീറോ'കളായി 4 മലയാളികൾ, കഠിനാധ്വാനത്തിന്‍റെ വിജയഗാഥ

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

SCROLL FOR NEXT