Around us

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ; ഉടമകളുടെ ഹര്‍ജി തള്ളി 

THE CUE

ആലപ്പുഴയില്‍ വേമ്പനാട് കായല്‍ തീരത്ത് പ്രവര്‍ത്തിക്കുന്ന കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. തീരദേശ പരിപാലന നിയമം ലംഘിച്ച് സ്ഥാപിച്ച റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി വിധി പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യത്തിന്റെ വിധി. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ 5 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, സുപ്രീം കോടതി വിധി പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ പൊളിക്കാനിരിക്കെയാണ് സമാന രീതിയില്‍ മറ്റൊരു ഉത്തരവുണ്ടായിരിക്കുന്നത്.

തീരദേശ പരിപാലനം നിയമം ലഘിച്ച് പാണാവള്ളി നെടിയതുരുത്തിലാണ് കാപികോ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഉടമകളുടെ അപ്പീലില്‍ ജസ്റ്റിസുമാരായ റോഹിംഗ്യന്‍ നരിമാന്‍, വി രാമസുബ്രഹ്മണ്യം എന്നിവര്‍ വിശദമായ വാദം കേട്ടിരുന്നു. അതീവ പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണ് വേമ്പനാട് കായല്‍മേഖലയെന്ന് തീരദേശ പരിപാലന അതോറിറ്റി 2011 ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങളില്‍ സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍നടപടിയായി വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.

ഇതില്‍ കാപികോ, വാമികോ റിസോര്‍ട്ടുകള്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമായിരുന്നു. തുടര്‍നടപടിയായി റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന് 2018 ല്‍ ഹൈക്കോടതി ഉത്തരവിട്ടു. തീരദേശ പരിപാലന അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും റിസോര്‍ട്ടുകള്‍ പൊളിക്കണമെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു.

വൈഎസ് ജഗ്ഗൻ മോഹൻ റെഡ്‌ഡി V/S വൈഎസ് ശർമിള, ആന്ധ്രയിൽ വൈഎസ് സഹോദരങ്ങളിൽ ആര് ജയിക്കും ?

ടൈറ്റിൽ ഇങ്ങനെ വന്നാൽ തമാശപ്പടമെന്ന് തോന്നുമോ എന്ന് ചോദിച്ചു, സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പേഴ്സണലി കണക്ട് ആയ സിനിമ: കലാഭവൻ ഷാജോൺ

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

SCROLL FOR NEXT