Around us

കശ്മീര്‍: തരിഗാമിക്ക് ശ്രീനഗറില്‍ പോകാം, ഗുലാം നബി ആസാദിന് കുടുംബത്തെ കാണാം; കേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ തള്ളി സുപ്രീം കോടതി  

ഫറൂഖ് അബ്ദുള്ളയെ കാണാനില്ലെന്ന് കാണിച്ച് എം.ഡി.എം.കെ നേതാവ് വൈകോ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിത്തിന് നോട്ടീസ് അയച്ചു.

THE CUE

കശ്മീര്‍ വിഷയത്തില്‍ വിവിധ ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഫറൂഖ് അബ്ദുള്ളയെ കാണാനില്ലെന്ന് കാണിച്ച് എംഡിഎംകെ നേതാവ് വൈകോ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. എയിംസില്‍ ചികിത്സയ്ക്കെത്തിയ കശ്മീരിലെ സിപിഐഎം നേതാവ് യൂസഫ് തരിഗാമിക്ക് വേണമെങ്കില്‍ ശ്രീനഗറിലേക്ക് തിരിച്ചു പോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ബോബ്ഡെ, നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തരിഗാമിക്ക് തിരികെ പോകാന്‍ അനുമതി നല്‍കിയത്.

ആവശ്യമെങ്കില്‍ ജമ്മു കശ്മീരിലേക്ക് പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.   

കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു. ഗുലാം നബി ആസാദിന് കശ്മീരിലെത്തി കുടുംബാംഗങ്ങളെ നേരില്‍ കാണാം. സാധാരണക്കാര്‍ക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ല എന്ന പരാതി ഗൗരവകരമായി കാണുന്നുവെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഹര്‍ജി, കുട്ടികളെ അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഏനാക്ഷി ഗാഗുലി, പ്രൊ. ശാന്ത സിന്‍ഹ എന്നിവര്‍ നല്‍കിയ പരാതി, മാധ്യമ വിലക്കിനെതിരെയുള്ള കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്റെ ഹര്‍ജി എന്നിവയും കോടതിയുടെ പരിഗണനയിലുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT