Around us

'പള്ളി പണിയുന്നതിനുള്ള 5 ഏക്കര്‍ ഭൂമി സ്വീകരിച്ചു'; വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

അയോധ്യയില്‍ പള്ളി പണിയുന്നതിനായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി അറിയിച്ചു. ഭൂമി സ്വീകരിക്കില്ലെന്ന വിവാദമുണ്ടാക്കുന്നത് മറ്റ് ചിലരാണെന്നും ഫാറൂഖി ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോധ്യ വിധിയില്‍ സുപ്രീംകോടതി പള്ളി പണിയുന്നതിനായി അഞ്ച് ഏക്കര്‍ ഭൂമിയാണ് അനുവദിച്ചിരുന്നത്. ഭൂമി കണ്ടെത്തി കൈമാറാന്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.സുപ്രീംകോടതി വിധി അനുസരിച്ചുവെന്നാണ് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി അമ്പലം പണിയുന്നതിന് നല്‍കുന്നതിന് പകരമാണ് പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ അനുവദിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി ഭൂമി കണ്ടെത്തി നല്‍കാനായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.

അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള കത്ത് സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. പകരം സ്ഥലം സ്വീകരിക്കുന്നില്ലെന്നായിരുന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT