Around us

'ഞാന്‍ ചെളിയില്‍ ഓടുന്നവന്‍, ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകും'; ഉസൈന്‍ബോട്ട് ലോകചാമ്പ്യനാണെന്ന് ശ്രീനിവാസഗൗഡ

വേഗരാജാവ് ഉസൈന്‍ബോള്‍ഡ് ലോകചാമ്പ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നും കാളയോട്ടമത്സരത്തിനിടെ റെക്കോര്‍ഡ് പ്രകടനം കാഴ്ച വെച്ച് രാജ്യശ്രദ്ധ നേടിയ ശ്രീനിവാസ ഗൗഡ. ഉസൈന്‍ ബോള്‍ട്ടുമായാണ് തന്നെ ആളുകള്‍ താരതമ്യം ചെയ്യുന്നത്. ബോള്‍ട്ടിന് ചെളിയില്‍ ഓടാന്‍ ബുദ്ധിമുട്ടുള്ളത് പോലെ തനിക്ക് ട്രാക്കിലോടാനും പ്രയാസമാകുമെന്നും എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസഗൗഡ പറഞ്ഞു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉഡുപ്പിയിലെ കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു ശ്രീനിവാസഗൗഡ ഉസൈന്‍ബോള്‍ട്ടിന്റെ റെക്കോര്‍ഡ് മറികടന്നത്. 100 മീറ്റര്‍ ദൂരം വെറും 9.55 സെക്കന്റില്‍ ഓടിയാണ് ശ്രീനിവാസ ഗൗഡ വിസ്മയിപ്പിച്ചത്. ഉസൈന്‍ ബോള്‍ട്ട് ബെര്‍ലിന്‍ ഒളിമ്പിക്സില്‍ നൂറ് മീറ്റര്‍ 9.58 സെക്കന്റില്‍ പിന്നിട്ടാണ് ചരിത്രം കുറിച്ചത്. ഈ സ്പീഡാണ് 28 കാരന്‍ 3 സെക്കന്റിന്റെ കുറവില്‍ മറികടന്നത്. ഇന്ത്യന്‍ ബോള്‍ട്ട് എന്നാണ് ശ്രീനിവാസഗൗഡ ഇപ്പോള്‍ അറിയപ്പെടുന്നത്.

ശ്രീനിവാസഗൗഡയെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു സ്‌പോര്‍ട്‌സ് അതോറിറ്റിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ബംഗുളൂരു സായിയില്‍ പരിശീലനത്തിനും ക്ഷണമുണ്ട്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള കായികക്ഷമത പരിശോധിക്കും. മെഡല്‍ നേടാനുള്ള അവസരം പാഴാക്കരുതെന്നാണ് കേന്ദ്ര കായിക മന്ത്രി ഇതിനോട് പ്രതികരിച്ചത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT