Around us

'എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട'; കെഎം ഷാജിക്ക് സ്പീക്കറുടെ മറുപടി

കെ എം ഷാജി ഉന്നയിച്ച ആരോപണങ്ങള്‍ അപക്വവും ബാലിശവുമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ടതില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു.

രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ക്ക് പരിമിതിയുള്ള പദവിയിലിരിക്കുന്ന ആളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിരായുധനോട് വാളുകൊണ്ട് യുദ്ധം ചെയ്യുന്നത് പോലെയാണ്. ആ പരിമിതി ഒരു ദൗര്‍ബല്യമായിട്ട് കാണരുത്. യുക്തിരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേസിന്റെ നിയമപരമായ സാധുത സ്പീക്കര്‍ പരിശോധിക്കേണ്ടതില്ലെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. നിയമനടപടികള്‍ക്ക് വിലങ്ങുതടിയാവാന്‍ സ്പീക്കര്‍ക്കാവില്ലെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ടാല്‍ സ്പീക്കറുടെ മുട്ടിടിക്കുമെന്ന് കെ എം ഷാജി ആരോപിച്ചിരുന്നു. തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നുവെന്നും. നരേന്ദ്രമോദിയുടെ രീതി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കുകയാണെന്നും കെ എം ഷാജി കുറ്റപ്പെടുത്തിയിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT