Around us

‘ഞങ്ങളുടെ ടീച്ചറെ സ്ഥിരപ്പെടുത്തൂ’; ഉഷ കുമാരിയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്, നടപടിയെടുക്കാതെ സര്‍ക്കാര്‍

THE CUE

ഏകാധ്യാപക വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉഷ ടീച്ചര്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക്. ടീച്ചറുടെ ആരോഗ്യ നില തീര്‍ത്തും മോശമായെന്ന് മകള്‍ പറയുന്നു. അഗസ്ത്യമലയിലെ കാട്ടിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് ടീച്ചര്‍ സമരം നടത്തുന്നത്. സ്ഥിര നിയമനവും, ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തിലാണ് സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍. കാടിനകത്തെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള ഏക ആശ്രയമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്പൂരിലെ വീട്ടില്‍ നിന്നും ഓരോ ദിവസവും രണ്ട് മണിക്കൂര്‍ യാത്ര ചെയ്താണ് ഉഷ കുമാരി തൊടുമലയിലെ സ്‌കൂളിലെത്തുന്നത്. പുഴ കടന്ന്, നാലു കിലോമീറ്ററോളം നടന്നാണ് ദിവസവും യാത്ര. 20 വര്‍ഷമായി ജോലിയില്‍ പ്രവേശിച്ചിട്ട്, എന്നിട്ടും സ്ഥിരനിയമനമായില്ലെന്ന് ടീച്ചര്‍ പറയുന്നു. ശമ്പളം കിട്ടിയിട്ട് അഞ്ചുമാസമായി. അധികാരികള്‍ തിരിഞ്ഞു പോലും നോക്കുന്നില്ല. ശമ്പളം എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയെങ്കിലും ഉണ്ട്. സ്‌കൂളില്‍ പാചകം ചെയ്യുന്നവര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. അതിന് വളരെ നന്ദിയുണ്ട്. എന്നാല്‍ പ്യൂണ്‍ മുതല്‍ ഹെഡ്മാസ്റ്റര്‍ വരെയുള്ളവരുടെ ജോലിയെടുക്കുന്ന തന്നെ പോലുള്ളവര്‍ക്ക് ശമ്പളത്തിന് യാതൊരു കൃത്യതയും ഇല്ലെന്നും ഫെയ്‌സ്ബുക്ക് ലൈവില്‍ ഉഷ ടീച്ചര്‍ പറഞ്ഞു.

തങ്ങള്‍ ജോലി വേണ്ടെന്ന് വെച്ച് വന്നാല്‍ ബുദ്ധിമുട്ടിലാകുന്നത് കുട്ടികളാകുമെന്നും ടീച്ചര്‍ പറയുന്നു. ആ കുഞ്ഞുങ്ങളുടെ ജീവിതം അതോടെ ഇരുട്ടിലാകും. ഞങ്ങളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറയുന്നത് പോലും ഇന്ന് ശരിയാക്കാം നാളെ ശരിയാക്കാം എന്നാണ്. ഇപ്പോ ശമ്പളവുമില്ല. ഇക്കാര്യത്തില്‍ തീരുമാനമാകാതെ താന്‍ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് ഉഷ ടീച്ചര്‍ പറയുന്നു. കേരളത്തിലെ ഏകാധ്യാപക സ്‌കൂളുകളിലെ 340ഓളം അധ്യാപകരും ഉഷ ടീച്ചറിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അധികൃതര്‍ ഇടപെട്ട് തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസമാണ് അവതാളത്തിലാകുന്നതെന്ന് ആദിവാസി ഊരിലുള്ളവര്‍ പറയുന്നു. കൂലിപ്പണിയെടുത്ത്, കഷ്ടപ്പടിനിടയിലും കുട്ടികളെ സ്‌കൂളില്‍ വിടുന്നത് അവരെങ്കിലും രണ്ടക്ഷരം പഠിക്കട്ടെ എന്നു കരുതിയാണ്. ടീച്ചറിനെ സ്ഥിരപ്പെടുത്തിയില്ലെങ്കില്‍, കുട്ടികളുടെ കാര്യം കഷ്ടത്തിലാകും. ടീച്ചര്‍ നിരാഹാരമിരിക്കുന്നത് മൂലം കുട്ടികളും വിഷമത്തിലാണെന്ന് ഇവര്‍ പറയുന്നു.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT