Around us

അണിയറയില്‍ ഒരുങ്ങുന്നത് മോദിയെ താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളോ? ദിവസങ്ങളുടെ ഇടവേളയില്‍ വീണ്ടും പവാര്‍-കിഷോര്‍ കൂടിക്കാഴ്ച

ന്യൂദല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും എന്‍സിപി നേതാവ് ശരദ് പവാറും വീണ്ടും കൂടിക്കാഴ്ച നടത്തി. 2024 പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പദ്ധതികള്‍ പ്രതിപക്ഷ നിരയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് പ്രശാന്ത് കിഷോറും ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ജൂണ്‍ പതിനൊന്നിന് ഇരുവരും മുംബൈയില്‍ ശരദ് പവാറിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവസങ്ങളുടെ ഇടവേളയില്‍ ഇരുവരും ദല്‍ഹിയില്‍ വീണ്ടും കാണുന്നത്.

2024ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നാണ് സൂചനകള്‍. കോണ്‍ഗ്രസിനെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ ഉള്‍പ്പെടുത്തില്ല എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരായ സഖ്യത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിന്റെ നേതൃത്വം പ്രശാന്ത് കിഷോറായിരുന്നു നിര്‍വ്വഹിച്ചത്. നേരത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉണ്ടാവേണ്ടതിനെ പറ്റി സൂചിപ്പിച്ചിരുന്നു.

ശരത് പവാര്‍ പ്രതിപക്ഷ കക്ഷികളെ നയിക്കണമെന്ന ആവശ്യവും നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ബിജെപിക്കിടയില്‍ ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമുള്‍പ്പെടെ വിള്ളലുകള്‍ രൂക്ഷമാകുന്നതിനിടയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം രൂപപ്പെട്ടുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT