Around us

‘അഞ്ച് വര്‍ഷം, വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡ്’; വാട്ടര്‍അതോറിറ്റിക്കാരും കരാറുകാരും തമ്മില്‍ കള്ളക്കളിയെന്ന് ജി സുധാകരന്‍  

THE CUE

റോഡുകള്‍ വെട്ടിപ്പൊളിച്ചതിലൂടെ അഞ്ചുവര്‍ഷത്തിനിടെ മാത്രം 3000 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വെട്ടിപ്പൊളിച്ചത് മൂലം മാത്രമുണ്ടായ നഷ്ടമാണ് 3,000 കോടി. റോഡ് അറ്റകുറ്റപ്പണിക്കുള്ള ചെലവ് കൂടാതെയാണിത്. സംസ്ഥാന ജലഅതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് കള്ളക്കളി നടത്തുകയാണെന്നും മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

ജല അതോറിറ്റി എഞ്ചിനീയര്‍മാരും കരാറുകാരും ചേര്‍ന്ന് കള്ളക്കളി നടത്തുകയാണ്. അഴിമതിക്കുള്ള പ്രധാന വഴിയാണ് റോഡ് വെട്ടിപ്പൊളിക്കലെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ജി സുധാകരന്‍

റോഡ് പൊളിക്കുന്നതിന് മരാമത്ത് വകുപ്പിന് നല്‍കേണ്ട തുക നിശ്ചയിച്ചിട്ടുണ്ട്. പക്ഷെ ഏജന്‍സികള്‍ അടയ്ക്കാറില്ല. വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ അടക്കമുള്ള ഏജന്‍സികളാണ് റോഡ് പൊളിക്കുന്നത്. ഇത് പഴയ സ്ഥിതിയിലാക്കാനുള്ള തുക ബജറ്റ് വിഹിതമായി മരാമത്ത് വകുപ്പിന് നല്‍കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റോഡ് വെട്ടിപ്പൊളിക്കല്‍ തടയാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എയെ ചെയര്‍മാനാക്കി പിഡബ്ലിയുഡി ഉപദേശകസമിതി രൂപീകരിക്കും. ഇവരുടെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കാന്‍ പാടില്ല.
ജി സുധാകരന്‍

പ്രധാന പദ്ധതികള്‍ക്ക് വേണ്ടി റോഡ് പൊളിക്കണമെങ്കില്‍ ആറ് മാസം മുമ്പ് പിഡബ്ലിയുഡിയെ അറിയിക്കണം. ചെറിയ പദ്ധതികളാണെങ്കില്‍ മൂന്നുമാസം മുമ്പ് അറിയിക്കണമെന്നും നിയമമുണ്ട്. ഇതാരും പാലിക്കാറില്ല. വകുപ്പുകള്‍ തമ്മില്‍ ഏകോപനത്തിന് ഒട്ടേറെ ഉത്തരവുകള്‍ ഇറക്കിയെങ്കിലും ഫലം കണ്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി ചൂണ്ടിക്കാട്ടി.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT