Around us

വിജയരാഘവനെതിരായ പരാതിയുമായി മുന്നോട്ട് പോകാന്‍ രമ്യാ ഹരിദാസ്, പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് എകെ ബാലന്‍

പരാതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് നിര്‍ദ്ദേശമെന്നും രമ്യാ ഹരിദാസ്

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വനിതാ കമ്മീഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂര്‍ നിയുക്ത എം പി രമ്യാ ഹരിദാസ്. പരാതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് നിര്‍ദ്ദേശമെന്നും രമ്യാ ഹരിദാസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തിയ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും ബാലന്‍.

മനോരമാ ന്യൂസിന്റെ നേരേ ചൊവ്വേയിലാണ് രമ്യാ ഹരിദാസ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യാ ഹരിദാസ് ആദ്യം ഓടിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് കണ്ടത് കുഞ്ഞാലിക്കുട്ടിയെ ആണെന്നുമായിരുന്നു എ വിജയരാഘവന്‍ പറഞ്ഞത്. ഈ കുട്ടിയുടെ കാര്യം എന്താകുമെന്നറിയില്ലെന്നും പൊന്നാനിയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ എ വിജയരാഘവന്‍ പരിഹാസം കലര്‍ത്തി പറഞ്ഞിരുന്നു. എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തി വിജയരാഘവനെതിരെ രമ്യ പരാതി നല്‍കിയിരുന്നു. മോശമായി ഒന്നും ചിന്തിച്ചിട്ടില്ലെന്നായിരുന്നു എ വിജയരാഘവന്റെ വിശദീകരണം.

എല്‍ഡിഎഫിന്റെ ഉറച്ച മണ്ഡലമായ ആലത്തൂരില്‍ പികെ ബിജുവിനെയാണ് രമ്യാ ഹരിദാസ് ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചത്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT