Around us

ലൈംഗികാരോപണക്കേസ് പരിഗണിച്ച ആ ബെഞ്ചില്‍ ഞാന്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നു: രഞ്ജന്‍ ഗൊഗോയ്

തനിക്കെതിരായ ലൈംഗികാരോപണക്കേസ് പരിഗണിച്ച ബെഞ്ചിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ്.

താന്‍ ബെഞ്ചില്‍ ഇല്ലെങ്കില്‍ നന്നായിരുന്നെന്നാണ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ് എന്ന തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും തെറ്റു ചെയ്യുന്നവരാണെന്നും അത് സമ്മതിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നുമാണ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്.

ആ ബെഞ്ചില്‍ ജഡ്ജ് ആയിട്ട് ഞാനില്ലാതിരുന്നെങ്കില്‍ നന്നായിരുന്നു. ബാറിലും ബെഞ്ചിലുമായി ഉണ്ടായിരുന്ന എന്റെ 45 വര്‍ഷമാണ് അതിലൂടെ ഇല്ലാതായത്. എല്ലാവരും തെറ്റ് ചെയ്യും. അത് തിരുത്തുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല,' ഗൊഗോയ് പറഞ്ഞു.

2019ലാണ് കേസിന് ആസ്പദമായ സംഭവവം. സുപ്രീം കോടതി ജീവനക്കാരിയാണ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ജീവനക്കാരിയെ രഞ്ജന്‍ ഗൊഗോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷന്‍ രഞ്ജന്‍ ഗൊഗോയ് ആയിരുന്നു.

അവധി ദിവസമായ ശനിയാഴ്ച രാവിവലെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് വിളിച്ചു ചേര്‍ക്കുകയായിരുന്നു. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിം കോടതി സമിതിയെ വെക്കുകയും പിന്നീട് ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് ലഭിക്കുകയും ചെയ്തു.

ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിയെ പിന്നീട് സുപ്രീം കോടതി തിരിച്ചെടുത്തു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT