Around us

ലൈംഗികാരോപണക്കേസ് പരിഗണിച്ച ആ ബെഞ്ചില്‍ ഞാന്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നു: രഞ്ജന്‍ ഗൊഗോയ്

തനിക്കെതിരായ ലൈംഗികാരോപണക്കേസ് പരിഗണിച്ച ബെഞ്ചിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ്.

താന്‍ ബെഞ്ചില്‍ ഇല്ലെങ്കില്‍ നന്നായിരുന്നെന്നാണ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ് എന്ന തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും തെറ്റു ചെയ്യുന്നവരാണെന്നും അത് സമ്മതിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നുമാണ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്.

ആ ബെഞ്ചില്‍ ജഡ്ജ് ആയിട്ട് ഞാനില്ലാതിരുന്നെങ്കില്‍ നന്നായിരുന്നു. ബാറിലും ബെഞ്ചിലുമായി ഉണ്ടായിരുന്ന എന്റെ 45 വര്‍ഷമാണ് അതിലൂടെ ഇല്ലാതായത്. എല്ലാവരും തെറ്റ് ചെയ്യും. അത് തിരുത്തുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല,' ഗൊഗോയ് പറഞ്ഞു.

2019ലാണ് കേസിന് ആസ്പദമായ സംഭവവം. സുപ്രീം കോടതി ജീവനക്കാരിയാണ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ജീവനക്കാരിയെ രഞ്ജന്‍ ഗൊഗോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷന്‍ രഞ്ജന്‍ ഗൊഗോയ് ആയിരുന്നു.

അവധി ദിവസമായ ശനിയാഴ്ച രാവിവലെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് വിളിച്ചു ചേര്‍ക്കുകയായിരുന്നു. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിം കോടതി സമിതിയെ വെക്കുകയും പിന്നീട് ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് ലഭിക്കുകയും ചെയ്തു.

ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിയെ പിന്നീട് സുപ്രീം കോടതി തിരിച്ചെടുത്തു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT