Around us

‘രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്’; പാര്‍ട്ടി പ്രഖ്യാപനം ഏപ്രിലില്‍ 

THE CUE

നടന്‍ രജനീകാന്ത് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഏപ്രിലില്‍ ഉണ്ടാകുമെന്നാണ് വിവരം. ഏപ്രില്‍ 14ന് ശേഷം എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന് രജനി മക്കള്‍ മട്രം പ്രതിനിധി അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രജനീകാന്തിന്റെ പാര്‍ട്ടിക്ക് ബിജെപിയുമായി ബന്ധമുണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ആയിട്ടില്ല. തമിഴ്‌നാട്ടിലെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പാട്ടാളി മക്കള്‍ കക്ഷിയെ ഉള്‍പ്പടെ ചേര്‍ത്ത് മഹാസഖ്യമുണ്ടാക്കാനും ശ്രമമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഈ വര്‍ഷം ആഗസ്റ്റില്‍ നടക്കുമെന്നും, സെപ്റ്റംബറില്‍ രജനി സംസ്ഥാന ജാഥ നടത്തുമെന്നും സൂചനയുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പൗരത്വനിയമ ഭേദഗതി മൂലം രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ട രജനി ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചിരുന്നു. സിഎഎയ്‌ക്കെതിരെ സമരം നടത്തുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ വിഷയം പഠിക്കുകയും അധ്യാപകരോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും വേണമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന സൂചന രജനീകാന്ത് നേരത്തെ നല്‍കിയിരുന്നു. 2017ല്‍ കോടമ്പാക്കത്തെ ആരാധക സംഗമത്തില്‍ വെച്ചായിരുന്നു രജനി രാഷ്ട്രീയ പ്രവേശനത്തിന്റെ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജനങ്ങളോടുള്ള കടപ്പാട് മൂലമാണ് ഇതെന്നും രജനി പറഞ്ഞിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ഗൗരവത്തോടെയാണ് മറ്റു പാര്‍ട്ടികള്‍ നോക്കി കാണുന്നത്.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT