Around us

‘സുശാന്തിന്റെ കോള്‍ എടുക്കാനായിരുന്നെങ്കില്‍ ഒരുപക്ഷേ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല’ ; സുഹൃത്തിന്റെ മൊഴി 

THE CUE

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയില്‍ അടുപ്പക്കാരായ ആറ് പേരുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ ഗൊറിഗോണിലുള്ള സഹോദരി, ഏറ്റവുമൊടുവില്‍ നടന്‍ വിളിച്ച സുഹൃത്ത് മഹേഷ് ഷെട്ടി, നടി റിയ ചക്രബൊര്‍തി, മാനേജര്‍മാര്‍, പാചകക്കാരന്‍ എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം വിശദാംശങ്ങള്‍ ശേഖരിച്ചത്. സുശാന്തിന്റെ സഹോദരിയുടെയും അടുത്ത സുഹൃത്ത് മഹേഷിന്റെയും മൊഴിയുടെ വിശദാംശങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടു. സുശാന്ത് സിങ്ങിന് സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് സഹോദരി പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ 6 മാസമായി സുശാന്ത് വിഷാദത്തിന് ചികിത്സ നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഞായറാഴ്ച സുശാന്ത് തന്നെ വിളിച്ചിരുന്നതായും എന്നാല്‍ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും സുഹൃത്ത് മഹേഷ് ഷെട്ടി പറഞ്ഞു. ആ കോള്‍ എടുത്ത് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ലെന്നും ഷെട്ടി പറഞ്ഞു. അതേസമയം സുശാന്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കലീന ലാബില്‍ അയച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 34 വയസ്സായിരുന്നു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT