Around us

നടന്‍ വിനായകനെതിരെ യുവതി തെളിവുകള്‍ കൈമാറി, അറസ്റ്റ് വേണ്ടി വരുമെന്ന് അന്വേഷണ സംഘം 

THE CUE

നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന് പരാതി നല്‍കിയ ദളിത് ആക്ടിവിസ്റ്റ് പോലീസിന് തെളിവുകള്‍ കൈമാറി. കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ പോലീസിനാണ് ഓഡിയോ തെളിവുകള്‍ നല്‍കിയത്. അന്വേഷണ സംഘം ഇന്നലെ യുവതിയുടെ മൊഴിയെടുത്തു.

കല്‍പ്പറ്റയില്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായാണ് ദളിത് ആക്ടിവിസ്റ്റ് വിനായകനെ ഫോണില്‍ വിളിച്ചത്. എന്നാല്‍ കേട്ടലറയ്ക്കുന്ന തെറി വിളിച്ചതിനൊപ്പം അശ്ലീലചുവയോടെ സംസാരിച്ചുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ സംഘപരിവാറിന് വേറുറപ്പിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിനായകന്‍ പ്രതികരിച്ചിരുന്നു. നടനെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ അനുകൂലികള്‍ ആക്ഷേപവും അപവാദ പ്രചരണവും നടത്തിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണം നേരിടുന്ന വിനായകനൊപ്പം നില്‍ക്കുമ്പോഴും അയാളിലെ സ്ത്രീവിരുദ്ധത അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു യുവതിയുടെ പോസ്റ്റ്.

യുവതിയുടെ നാട്ടിലാണ് പരാതി നല്‍കിയതെങ്കിലും ഫോണില്‍ സംസാരിച്ചത് വയനാട്ടില്‍ നിന്നായതിനാല്‍ അവിടേക്ക് കേസ് കൈമാറുകയായിരുന്നു. നാല് വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. യുവതി നല്‍കിയ ശബ്ദത്തെളിവിന് പുറമേ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മറ്റ് തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. അത് പരിശോധിച്ചതിന് ശേഷമായിരിക്കും അറസ്റ്റുണ്ടാവുകയെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT