Around us

ഉന്നാവോ അപകടം: ബിജെപി എംഎല്‍എക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു 

THE CUE

ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടി കാറപകടത്തില്‍ പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സഹോദരന്‍ മനോജ് സിംഗ് സെംഗാര്‍, കൂട്ടാളികളായ എട്ട് പേര്‍ എന്നിവര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തു. കൊലക്കുറ്റത്തിന് പുറമേ ക്രിമിനല്‍ ഗൂഢാലോചനയും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എംഎല്‍എക്ക് പങ്കുണ്ടെന്നാരോപിച്ച് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും രംഗത്തെത്തിയതോടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രണ്ട് ബന്ധുക്കള്‍ ഇന്നലെ മരിച്ചിരുന്നു. അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയിലാണ്.

വാഹനാപകടമാണെന്ന് പോലീസ് പറയുമ്പോഴും കേസ് സിബിഐക്ക് വിടാന്‍ തയ്യാറാണെന്ന് ലഖനൗ ഡിഐജി വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ എം എല്‍ എ പീഡിപ്പിച്ച കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ജയിലിലാണ്. 2017ല്‍ ജോലി തേടി ബന്ധുവിനൊപ്പം വീട്ടിലെത്തിയ പെണ്‍കുട്ടിയെ എംഎല്‍എ പീഡിപ്പിച്ചെന്നാണ് കേസ്.

ഞായറാഴ്ചയാണ്‌പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ലോറിയിടച്ചത്. പരാതിക്കാരിയായ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയുടെ അമ്മായിയും സഹോദരിയുമാണ് മരിച്ചത്. റായ്ബറേലി ജില്ലാ ജയിലിലുള്ള യുവതിയുടെ അമ്മാവനെ കാണാന്‍ പോകുന്നവഴിയാണ് അപകടമുണ്ടായത്.

ഉച്ചയോടെ അടോറ ഔട്ട്‌പോസ്റ്റിന് സമീപത്തായിരുന്നു അപകടം. ഇടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രക്കിന്റെ ഉടമയും ഡ്രൈവറും അറസ്റ്റിലായെന്ന് പൊലീസ് പറയുന്നു. പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

രാജ്യത്തിന്‍റെമണ്ണില്‍ ഇറാനെതിരായ ഒരു സൈനിക നടപടിയും അനുവദിക്കില്ലെന്നുളളതായിരുന്നു നിലപാട്,ഇറാന്‍റെ ആക്രമണം നീതികരിക്കാനാകാത്തത്: യുഎഇ

"സി.ജി.ഐ ഇല്ലാതെ ആക്ഷൻ രംഗങ്ങൾ ഒരുക്കാനുള്ള കാരണം?"; 'കാട്ടാളൻ' ബി.ടി.എസ്

''മൈക്കിൾ മുന്നിൽ വന്നാൽ നീ എങ്ങനെ തിരിച്ചറിയും''; ത്രില്ലടിപ്പിച്ച് 'ഫെയ്‌സസ്' ട്രെയ്‌ലർ

ഇതാണ് ധ്യാൻ പറഞ്ഞ പാട്ട്... ധ്യാനും വിഷ്ണുവും ചേർന്ന് പാടിയ പാട്ട്; 'ഭീഷ്മർ' പുതിയ ഗാനമെത്തി

ലോക്ക്ഡൗൺ സമയത്താണ് റോസ്ലിന്റെ ഐഡിയ കിട്ടുന്നത്, ആദ്യം എഴുതിയത് ക്ലൈമാക്സ്: വിനായക് ശശികുമാർ

SCROLL FOR NEXT