Around us

'വെള്ളക്കെട്ടില്‍ താലികെട്ട്', ക്ഷേത്രത്തില്‍ വെള്ളം കയറി, വധുവും വരനും എത്തിയത് ചെമ്പില്‍ കയറി

തീരുമാനിച്ചിരുന്ന വിവാഹ വേദി കനത്തമഴയില്‍ വെള്ളത്തിനടിയിലായതോടെ വധുവും വരനും എത്തിയത് ചെമ്പില്‍ കയറി. ആലപ്പുഴ തലവടിയിലായിരുന്നു സംഭവം. തലവടി പനയന്നാര്‍ കാവ് ദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

കനത്തമഴയില്‍ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെയാണ് വധുവിനും വരനും ചെമ്പില്‍ കയറി താലികെട്ടിന് എത്തേണ്ടി വന്നത്. സമീപത്തെ ജംഗ്ഷന്‍ വരെ കാറിലെത്തിയ ഇവര്‍ ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ വലിയ ചെമ്പിലാണ് വിവാഹവേദിയിലേക്ക് എത്തിയത്. വിവാഹ ചടങ്ങിന് ശേഷവും ഇരുവരും ചെമ്പിലാണ് മടങ്ങിയത്. അമ്പലപ്പുഴ സ്വദേശിയാണ് വധു ഐശ്വര്യ, തളയില്‍ സ്വദേശിയാണ് വരന്‍ ആകാശ്.

ഞായറാഴ്ച മുതല്‍ രൂക്ഷമായ വെള്ളക്കെട്ട് നിലനില്‍ക്കുന്ന സ്ഥലമായിരുന്നു വിവാഹം നടന്ന തലവടി പ്രദേശം. കുട്ടനാട്ടിലും അപ്പര്‍കുട്ടന്ട്ടിലും അടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. അപ്പര്‍കുട്ടനാട്ടില്‍ ആയിരത്തിലധികം വീടുകളില്‍ വെള്ളം കയറി.

ശ്രീലങ്ക-സിലോൺ ചലച്ചിത്രമേളയിൽ നേട്ടവുമായി 'എ പ്രഗ്‌നന്റ് വിഡോ'; രാജേഷ് തില്ലങ്കേരിക്ക് പുരസ്‌കാരം

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ജയറാം - കാളിദാസ് ചിത്രം “ആശകൾ ആയിരം”

'ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല'; 'അനോമി'യെ പ്രശംസിച്ച് അഡ്വ. ടി.ബി. മിനി

മാമാങ്കമല്ല, ഇത് 'ദക്ഷിണ കുംഭം': നിളയുടെ തീരത്ത് കാവിക്കൊടി നാട്ടുന്ന ഹിന്ദുത്വ അജണ്ട

അബുദബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

SCROLL FOR NEXT