Around us

മരട്: രണ്ട് കോടി ആവശ്യപ്പെട്ടയാള്‍ക്ക് 25 ലക്ഷം; സത്യവാങ്മുലം വേണ്ട, ആധാരവും പണം കൊടുത്ത രേഖകളും മതിയെന്ന് സമിതി 

THE CUE

കൊച്ചി മരടിലെ പൊളിച്ചു നീക്കാനുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലെ മുഴുവന്‍ ഉടമകള്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം നല്‍കില്ല. 13 മുതല്‍ 25 ലക്ഷം വരെ നല്‍കും. 14 ഫ്‌ളാറ്റുകള്‍ക്ക് അടിയന്തര സഹായം നല്‍കാനും ശുപാര്‍ശ

നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി ലളിതമാക്കി. ഫ്ളാറ്റ് വാങ്ങുമ്പോള്‍ പണം നല്‍കിയതിന്റെ രേഖകളും ആധാരവും സമര്‍പ്പിച്ചാല്‍ മതി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷയോടൊപ്പം സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന ഒഴിവാക്കി.

ഫ്ളാറ്റുകളുടെ യഥാര്‍ത്ഥ വില സംബന്ധിച്ചുള്ള രേഖകള്‍ നഗരസഭ സമിതിക്ക് കൈമാറി. വില്‍പ്പന നടത്തിയതിന്റെ രേഖകള്‍ ഈ മാസം പതിനേഴിനകം ഹാജരാക്കാന്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്ളാറ്റ് നിര്‍മ്മാതാക്കളെ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം നാളെ മുതല്‍ ചോദ്യം ചെയ്യും. ഗോള്‍ഡന്‍ കായലോരം ഉടമയൊഴികെയുള്ള നിര്‍മ്മാതാക്കള്‍ക്കെതിരെയാണ് പരാതിയുള്ളത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണം, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT