Around us

മരട്: രണ്ട് കോടി ആവശ്യപ്പെട്ടയാള്‍ക്ക് 25 ലക്ഷം; സത്യവാങ്മുലം വേണ്ട, ആധാരവും പണം കൊടുത്ത രേഖകളും മതിയെന്ന് സമിതി 

THE CUE

കൊച്ചി മരടിലെ പൊളിച്ചു നീക്കാനുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലെ മുഴുവന്‍ ഉടമകള്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം നല്‍കില്ല. 13 മുതല്‍ 25 ലക്ഷം വരെ നല്‍കും. 14 ഫ്‌ളാറ്റുകള്‍ക്ക് അടിയന്തര സഹായം നല്‍കാനും ശുപാര്‍ശ

നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി ലളിതമാക്കി. ഫ്ളാറ്റ് വാങ്ങുമ്പോള്‍ പണം നല്‍കിയതിന്റെ രേഖകളും ആധാരവും സമര്‍പ്പിച്ചാല്‍ മതി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷയോടൊപ്പം സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന ഒഴിവാക്കി.

ഫ്ളാറ്റുകളുടെ യഥാര്‍ത്ഥ വില സംബന്ധിച്ചുള്ള രേഖകള്‍ നഗരസഭ സമിതിക്ക് കൈമാറി. വില്‍പ്പന നടത്തിയതിന്റെ രേഖകള്‍ ഈ മാസം പതിനേഴിനകം ഹാജരാക്കാന്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്ളാറ്റ് നിര്‍മ്മാതാക്കളെ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം നാളെ മുതല്‍ ചോദ്യം ചെയ്യും. ഗോള്‍ഡന്‍ കായലോരം ഉടമയൊഴികെയുള്ള നിര്‍മ്മാതാക്കള്‍ക്കെതിരെയാണ് പരാതിയുള്ളത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണം, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

പോത്തേട്ടൻ ബ്രില്യൻസുകളിലേക്ക് ലാലേട്ടൻ; ‘നെടുങ്കണ്ടം മിറാക്കിൾ' എത്തുന്നു

ചിരിയും ചിന്തയും ലേശം കൗതുകവുമായി ബിജുമേനോൻ ചിത്രം "അവറാച്ചൻ ആൻഡ് സൺസ്" ടീസർ

ഒന്നൊന്നൊര മാസ് 'വരവു'മായി ജോജുവും ഷാജി കൈലാസും; ജൂലൈയിൽ തിയറ്ററുകളിലേക്ക്

ഐ നോബഡിയുടെ ആദ്യ ഷോട്ടിൽ പ്രേക്ഷകർ അത്ഭുതപ്പെടും: പൃഥ്വിരാജ്

സോഷ്യൽ മീഡിയ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റൽ'; 'ചൂതാട്ടമോ...' ഗാനം എത്തി

SCROLL FOR NEXT