Around us

ഡീഗോ മറഡോണയ്ക്ക് വിട നല്‍കി ലോകം, കാല്‍പന്തിലെ ഇതിഹാസത്തെ ഒരുനോക്ക് കാണാന്‍ പതിനായിരങ്ങള്‍

അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് വിട നല്‍കി ലേകം. സംസ്‌കാരം ബ്യൂണസ് എയ്‌റീസിലെ ബെല്ല വിസ്ത സെമിത്തേരിയില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇവിടുത്തെ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. എന്നാല്‍ പൊതുദര്‍ശനത്തിന് വെച്ച പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി.

അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയ ആളുകളുടെ നീണ്ട നിര കിലോമീറ്ററുകള്‍ നീണ്ടു. അതിനിടെ ആരാധകരും പൊലീസും തമ്മില്‍ ഇടയ്ക്ക് സംഘര്‍ഷവുമുണ്ടായി. അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11.30 ഓടെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 60 കാരനായ മറഡോണയെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു ആശുപത്രി വിട്ടത്.

Maradona is laid to rest after thousands of fans lined the streets of Buenos Aires to pay their respects

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT