Around us

ലോകകപ്പില്‍ ഇന്ത്യ തോറ്റതിന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

ടി-ട്വന്റി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ പഞ്ചാബിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണം. സംഗ്രൂരിലെ എന്‍ജീനിയറിംഗ് കോളേജിലെയും ഖരാറിലെ റായത് ഭാരത് സര്‍വകലാശാലയിലെയും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പരിക്കുപറ്റിയ വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറികളിലെ കേസരകളും കട്ടിലുകളുമടങ്ങുന്ന വസ്തുക്കള്‍ തകര്‍ന്നതും ദൃശ്യങ്ങളില്‍ കാണാം.

ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള ചില വിദ്യാര്‍ത്ഥികള്‍ വടികളുമായി വിദ്യാര്‍ത്ഥികളുടെ മുറികളിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമിക്കുകയമായിരുന്നെന്നാണ് സംഗ്രൂരിലെ ഭായ് ഗുരുദാസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ആഖിബ് ഫ്രീ പ്രസ് കശ്മീരിനോട് പറഞ്ഞത്.

തങ്ങള്‍ പാകിസ്ഥാനികളാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഷമിയുടെ മുസ്ലിം ഐഡന്റിറ്റിയെ മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയത്. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT