Around us

പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും നിരോധിക്കണമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പോപുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ലെജിസ്ലേറ്റീവ് അസംബ്ലിയിലെയും ലെജിസ്ലേറ്റീവ് കൗണ്‍സിലിലെയും കോണ്‍ഗ്രസ് പ്രതിനിധികളായ മുസ്ലിം അംഗങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ടു.

ഹലാല്‍ വിവാദം, ഹിജാബ് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുന്നത് പോപുലര്‍ ഫ്രണ്ടാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അതുകൊണ്ട് ഈ സംഘടനകളെ നിരോധിക്കണമെന്നാണ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി എട്ടിന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ഹിജാബ് വിവാദത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും ക്യാമ്പസ് ഫ്രണ്ടുമാണെന്ന് ആരോപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസും ഏറ്റുപിടിച്ചിരിക്കുന്നത്.

ഹിജാബ് വിവാദം കര്‍ണാടകയില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതില്ലെന്ന നിലപാട് എടുത്തിരുന്നു.

ഹിജാബ് നിരോധനം പൗരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT