Around us

രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വന്‍ചതി; മുന്നാക്ക സംവരണത്തിനെതിരെ കാന്തപുരം വിഭാഗം

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ കാന്തപുരം എ.പി. വിഭാഗം. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വന്‍ചതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എപി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ മുഖപ്രസംഗം ആരോപിക്കുന്നു. സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചെന്നും കുറ്റപ്പെടുത്തുന്നു.

മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിലൂടെ നഷ്ടം സംഭവിക്കുന്നത് ഇപ്പോള്‍ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംവരണ വിഭാഗങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും സിറാജ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംവരണം ദാരിദ്രനിര്‍മ്മാര്‍ജന പദ്ധതിയല്ല. പൊതുവിഭാഗത്തിലെ പത്ത് ശതമാനമല്ല പകരം മുഴുവന്‍ സീറ്റുകളിലെയും പത്ത് ശതമാനമാണ് നീക്കിവെച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായി കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി സാമ്പത്തിക മാനദണ്ഡം ലഘൂകരിച്ചത് സംശയം ജനിപ്പിക്കുന്നുവെന്നും സിറാജ് പറയുന്നു. സാമ്പത്തിക സംവരണം പിന്നാക്കക്കാരുടെ അവസരങ്ങള്‍ ഹനിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ളത്. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സമുദായസംഘടനകള്‍ മുന്നാക്ക സംവരണത്തിനെതിരെ സംഘടിച്ചിട്ടുണ്ട്.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT