കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍ 
Around us

‘അലനും താഹയും നേരിടുന്നത് മനുഷ്യാവകാശലംഘനം’; ഇരട്ട സിമ്മുള്ള ഫോണ്‍ തെളിവാകുന്നതെങ്ങനെയെന്ന് കാനം രാജേന്ദ്രന്‍ 

THE CUE

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ച അലന്‍ ശുഹൈബും താഹ ഫസലും നേരിടുന്നത് മനുഷ്യാവകാശലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇരട്ട സിമ്മുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നാണ് മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. ഇതിന്റെ പേരില്‍ എങ്ങനെയാണ് കുറ്റവാളികളാവുന്നത്. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തേണ്ടെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രൂപേഷിനെതിരെയുള്ള ആറ് കേസുകള്‍ പൊലീസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. കോടതി പറഞ്ഞാലും പൊലീസ് വിടില്ലെന്ന അവസ്ഥയാണ്. മാവോയിസത്തെ രാഷ്ട്രീയ പ്രശ്‌നമായാണ് കാണേണ്ടത്. അത് ക്രമസമാധാന വിഷയമല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അലനും താഹയ്ക്കുമെതിരെ ചുമത്തിയ എഫ്‌ഐആറിന്റെ കോപ്പി, ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഡിജിപി ഹോര്‍മിസ് തരകന് കാനം രാജേന്ദ്രന്‍ കൈമാറി. ഇത് ആഭ്യന്തരമന്ത്രിയെ കാണിച്ചില്ലെയെന്ന ചോദ്യത്തിന് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തല്ല പൊലീസ് നടപടി സ്വീകരിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT