കാനം രാജേന്ദ്രന്‍ 
Around us

‘അലനും താഹയും നേരിടുന്നത് മനുഷ്യാവകാശലംഘനം’; ഇരട്ട സിമ്മുള്ള ഫോണ്‍ തെളിവാകുന്നതെങ്ങനെയെന്ന് കാനം രാജേന്ദ്രന്‍ 

THE CUE

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ച അലന്‍ ശുഹൈബും താഹ ഫസലും നേരിടുന്നത് മനുഷ്യാവകാശലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇരട്ട സിമ്മുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നാണ് മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. ഇതിന്റെ പേരില്‍ എങ്ങനെയാണ് കുറ്റവാളികളാവുന്നത്. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തേണ്ടെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രൂപേഷിനെതിരെയുള്ള ആറ് കേസുകള്‍ പൊലീസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. കോടതി പറഞ്ഞാലും പൊലീസ് വിടില്ലെന്ന അവസ്ഥയാണ്. മാവോയിസത്തെ രാഷ്ട്രീയ പ്രശ്‌നമായാണ് കാണേണ്ടത്. അത് ക്രമസമാധാന വിഷയമല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അലനും താഹയ്ക്കുമെതിരെ ചുമത്തിയ എഫ്‌ഐആറിന്റെ കോപ്പി, ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഡിജിപി ഹോര്‍മിസ് തരകന് കാനം രാജേന്ദ്രന്‍ കൈമാറി. ഇത് ആഭ്യന്തരമന്ത്രിയെ കാണിച്ചില്ലെയെന്ന ചോദ്യത്തിന് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തല്ല പൊലീസ് നടപടി സ്വീകരിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT