Around us

‘പലതും പറയാനുണ്ട്, സമയം ആയിട്ടില്ല’, ആളൂര്‍ സാര്‍ വരട്ടേയെന്ന് ജോളി 

THE CUE

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പലതും വെളിപ്പെടുത്താനുണ്ടെന്ന് മുഖ്യപ്രതി ജോളി. വെളിപ്പെടുത്തലിന് ഇപ്പോള്‍ സമയമായിട്ടില്ലെന്നും, ആളൂര്‍ സാര്‍ വരട്ടെയെന്നും ജോളി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു. സമയമാകുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടത്തായിയില്‍ ആറു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതി ജോളി ഉള്‍പ്പടെ നാല് പ്രതികളാണുള്ളത്. എംഎസ് മാത്യുവാണ് രണ്ടാം പ്രതി. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ 246 സാക്ഷികളുണ്ട്.

അതേസമയം കൂടത്തായ് കേസ് അടിസ്ഥാനമാക്കിയുള്ള സിനിമ, സീരിയല്‍ നിര്‍മാണത്തിന് കോടതി സ്‌റ്റേ അനുവദിച്ചില്ല. ജോളിയുടെ മക്കളാണ് കേസ് അടിസ്ഥാനമാക്കി സിനിമയും സീരിയലും ഇറക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഇവരുടെ പരാതിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT