Around us

കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി; സര്‍ക്കാരിന്റേത് പകപോക്കലെന്ന് ഷാജി 

THE CUE

അഴിക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2017ല്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് നടപടി. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2017ലാണ് പത്മനാഭന്‍ പരാതി നല്‍കിയത്. ഷാജിക്കെതിരെ അന്വേഷണ അനുമതി വിജിലന്‍സ് തേടിയത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. മാര്‍ച്ച് 16ന് സപീക്കറുടെ അനുമതി ലഭിച്ചു. വിജിലന്‍സ് കണ്ണൂര്‍ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

അതേസമയം ആരോപണം പൂര്‍ണമായും നിഷേധിച്ച് കെഎം ഷാജി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റേത് പകപോക്കലാണെന്ന് ഷാജി പ്രതികരിച്ചു. ലീഗിന്റെ ഒരു ഘടകത്തിനും പരാതിയില്ല. മുഖ്യമന്ത്രിക്കെതിരെ നിലപാടുകള്‍ എടുത്തിരുന്നു. ഇനി പല അന്വേഷണങ്ങളും നേരിടേണ്ടി വരുമെന്നും, പിണറായി വിജയന്‍ പ്രതികാര ബുദ്ധിയുള്ള ആളാണെന്നും കെഎം ഷാജി പറഞ്ഞു.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT