Around us

‘ഗുണ്ടാസംഘം ഉന്നമിട്ടത് ഇടത് വിദ്യാര്‍ത്ഥികളെയും മുസ്ലിങ്ങളെയും’; എബിവിപിക്കാരുടെ മുറികള്‍ ഒഴിവാക്കിയെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ 

THE CUE

ജെഎന്‍യുവില്‍ അതിക്രമം അഴിച്ചുവിട്ട ഗുണ്ടാസംഘം ഉന്നമിട്ടത് ആക്ടിവിസ്റ്റുകളെയും മുസ്ലിങ്ങളെയും ഇടത് വിദ്യാര്‍ത്ഥികളെയും. അക്രമികള്‍ അഴിഞ്ഞാടുന്നതിന് സാക്ഷികളായ സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോസ്റ്റലില്‍ കടന്നുകയറിയ മുഖംമൂടി സംഘം എബിവിപിക്കാരുടെ മുറികള്‍ ഒഴിവാക്കിയെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. എബിവിപിക്കാരുടെയോ അവരുടെ സുഹൃത്തുക്കളുടെയോ മുറികള്‍ അക്രമികള്‍ ബോധപൂര്‍വം ഒഴിവാക്കുകയോ വെറുതെ തൊട്ടുപോവുകയോ ചെയ്‌തെന്ന് റഹ്മാന്‍ മിര്‍സയെന്ന വിദ്യാര്‍ത്ഥി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്റിനോട് പ്രതികരിച്ചു.

മുറിയില്‍ ഞങ്ങള്‍ മൂന്നുപേരായിരുന്നു. സര്‍വശക്തിയുമെടുത്താണ് വാതില്‍ തള്ളിപ്പിടിച്ചത്. വാതില്‍ തുറന്നാല്‍ കൊല്ലപ്പെടുമെന്ന സ്ഥിതിയായിരുന്നു. അരമണിക്കൂര്‍ നേരം എന്റെ ഹൃദയം ശക്തിയായി അടിക്കുകയായിരുന്നു. എനിക്ക് അത് കേള്‍ക്കാമായിരുന്നു. അക്രമികള്‍ പുറത്തുനിന്ന് ഞങ്ങളെ അധിക്ഷേപിച്ചുകൊണ്ടിരുന്നു.
റഹ്മാന്‍ മിര്‍സ

ഹോസ്റ്റലിലുണ്ടായിരുന്ന റഹ്മാന്‍ മിര്‍സയുടെ വാക്കുകളാണിത്. നൂറോളം വരുന്ന അക്രമികള്‍ ഇരുമ്പുവടികളും കല്ലുകളും അടക്കമുള്ളവയുമായി ക്യാംപസിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ സമയം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സബര്‍മതി ധാബയില്‍ യോഗം ചേരുകയായിരുന്നു. സമാധാനാശയം ലക്ഷ്യമിട്ടാണ് അവര്‍ ഒത്തുകൂടിയത്. അതായത് ക്യാംപസില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എബിവിപിക്കാരാണ് അതിക്രമം നടത്തിയത്.

അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അവര്‍ വളഞ്ഞിട്ട് ആക്രമിച്ചു.മര്‍ദ്ദനത്തില്‍ ഭയചകിതരായി വിദ്യാര്‍ത്ഥികള്‍ പരക്കംപായുന്നത് കാണാമായിരുന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചിതറിയോടി ഹോസ്റ്റലിലും മെസ്സിലുമെല്ലാം അഭയം പ്രാപിച്ചു. എന്നാല്‍ അവിടങ്ങളിലേക്കും കടന്നുകയറിയായിരുന്നു വേട്ടയാടല്‍. ഹോസ്റ്റല്‍ മുറികളുടെ വാതിലുകള്‍ തകര്‍ത്ത് അകത്തുകയറി അലങ്കോലമാക്കുകയും ചെയ്‌തെന്നും റഹ്മാന്‍ മിര്‍സ വ്യക്തമാക്കുന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സദീഷ് ചന്ദ്ര യാദവ് എസ്എഫ്‌ഐ നേതാവും മലയാളിയുമായ സൂരി, പ്രൊഫ സുചിത്ര എന്നിവരടക്കം 18 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT