Around us

പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം, യാത്രക്കാരായ അച്ഛനെയും മകളെയും രാത്രി നടുറോട്ടില്‍ ആക്രമിച്ചു

തിരുവനന്തുപരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം.

വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രണം നടത്തിയത്.

പെണ്‍കുട്ടിയുടെ മുഖത്തടിച്ച് തലമുടി കുത്തിപ്പിടിച്ചാണ് മര്‍ദിച്ചത്. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ വെട്ടി 100 പവന്‍ കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലാണ് ആക്രമമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡിസംബര്‍ 11 ശനിയാഴ്ച ഗുണ്ടാ ആക്രമണത്തില്‍ പോത്തന്‍കോട് സുധീഷ് എന്നാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഗുണ്ടാ ആക്രമണവും നടക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT