Around us

കൊവിഡ് ബാധിച്ചയാളെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ എത്തിച്ചത് പുഴുവരിക്കുന്ന നിലയില്‍; ആരോഗ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ കൊവിഡ് പോസിറ്റാവായ വ്യക്തിയെ വീട്ടിലെത്തിച്ചത് ദേഹമാസകലം പുഴുവരിച്ച നിലയിലെന്ന് പരാതി. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ആഗസ്റ്റ് 21ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തെന്നി വീണ് പരുക്കേറ്റതിനെ തുടര്‍ന്നാണ് അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22ന് മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി. ഐസിയുവിലെ മറ്റൊരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അനില്‍ കുമാറിനും രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറ്റി. കൂട്ടിരുന്ന ബന്ധുക്കളോട് നിരീക്ഷണത്തില്‍ പോവാനും നിര്‍ദേശിച്ചു.

കൊവിഡ് ചികിത്സയില്‍ കഴിയുന്ന അനില്‍ കുമാറിന്റെ വിവരങ്ങള്‍ അന്വേഷിച്ച ബന്ധുക്കളോട് ഇയാള്‍ സുഖമായി ഇരിക്കുന്നു എന്ന മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ശേഷം ഇക്കഴിഞ്ഞ 26 ന് കൊവിഡ് നെഗറ്റീവ് ആണെന്നും, തിരികെ കൊണ്ടുപോകാമെന്നും അറിയിച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച അനില്‍ കുമാര്‍ തീര്‍ത്തും അവശനിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീടിലെത്തിച്ച ശേഷം കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴായിരുന്നു ശരിരത്തില്‍ പുഴുവരിക്കുന്ന നിലയില്‍ മുറിവുകള്‍ ശ്രദ്ധയില്‍ പെടുന്നത്. കഴുത്തില്‍ ധരിച്ചിരുന്ന കോളര്‍ ഉരഞ്ഞ് പൊട്ടിയുണ്ടായ മുറിവില്‍ ഉള്‍പ്പെടെ പുഴുക്കള്‍ ഉണ്ടായിരുന്നു എന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ആശുപത്രി അധികൃതരുടെ നിരുത്തരവാദിത്തപരവും അവഗണനയുമാണ് അനില്‍ കുമാറിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രി അധികൃതരും അനാസ്ഥ ചൂണ്ടിക്കാട്ടി കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT