Around us

മിസ്ഡ് കോള്‍ അംഗത്വത്തിന് വില കല്‍പ്പിക്കുന്നില്ലെന്ന് ബി.ഗോപാലകൃഷ്ണന്റെ തോല്‍വിയില്‍ പുറത്താക്കപ്പെട്ട നേതാവ്‌

മിസ്ഡ് കോളിലൂടെ പാര്‍ട്ടി അംഗത്വമെടുക്കുന്നതിന് ബി.ജെ.പി വലിയ വില കല്‍പ്പിക്കുന്നില്ലെന്ന് പുറത്താക്കപ്പെട്ട ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി. തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് കെ. കേശവദാസ്. വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും കേശവദാസ് ആരോപിച്ചു.

ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയതോടെ എല്‍.ഡി.എഫും യു.ഡി.എഫും ബന്ധപ്പെട്ടിട്ടുണ്ട്. മുന്‍ കൗണ്‍സിലറും കെ.കേശവദാസിന്റെ ഭാര്യാമാതാവുമായ ഐ.ലളിതാംബികയെയും പുറത്താക്കിയിരുന്നു. ബി.ഗോപാലകൃഷ്ണന്‍ മത്സരിച്ച കുട്ടംകുളങ്ങര ഡിവിഷനിലെ കൗണ്‍സിലറായിരുന്നു ലളിതാബിംക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച ലളിതാംബികയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായി കണക്കാക്കിയിരുന്നു കുട്ടംകുളങ്ങരയിലെ പരാജയം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസുമായി യോജിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് നേതൃത്വം പുറത്തേക്ക് നല്‍കിയ വിശദീകരണം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT