Around us

എറണാകുളം നിപ വിമുക്തം; യുവാവ് ആശുപത്രി വിട്ടു 

THE CUE

എറണാകുളം ജില്ല നിപ വിമുക്തമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. നിപ ബാധിച്ച യുവാവ്് ആശുപത്രി വിട്ടു. ചികിത്സയില്‍ കഴിഞ്ഞ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. 54 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ യുവാവ് ആശുപത്രി വിട്ടത്.

ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. രണ്ട് തവണയാണ് നിപ മൂലം സംസ്ഥാനം ഉത്കണ്ഠയിലായത്. സ്വകാര്യമേഖലയുടെ പിന്തുണയും രോഗപ്രതിരോധപ്രവര്‍ത്തനത്തിനുണ്ടായെന്നും കെ കെ ശൈലജ പറഞ്ഞു.

നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. ഇവരില്‍ 17 പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 58 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. നിപ പ്രതിരോധ യജ്ഞത്തില്‍ പങ്കാളികളായ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെയും ജീവനക്കാരെയും ആരോഗ്യവകുപ്പ് , മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള , മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അനുമോദിച്ചു.

ബയോ സേഫ്റ്റി ലവല്‍ 3 ലാബുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചടങ്ങില്‍ അറിയിച്ചു. തിരുവനന്തപുരത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് ലാബ് ആരംഭിക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ ലാബിനെ കൂടുതല്‍ ശക്തപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 4 ന് നിപക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തിയവരുടെ സംഗമം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിക്കും.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT