Election

ഇത്തവണ ജനങ്ങള്‍ തൃശൂര്‍ എനിക്ക് തരുമെന്നും സുരേഷ് ഗോപി, ശബരിമല വികാരവിഷയം

തൃശൂര്‍ ഇത്തവണ ജനങ്ങള്‍ തനിക്ക് തരുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്നും സുരേഷ് ഗോപി. തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തവണ അങ്ങനെ പറയാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നില്ല, അവര്‍ തൃശൂര്‍ തരുമെന്നും സുരേഷ് ഗോപി. തന്നാല്‍ ഉറപ്പായും അവര്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി.

ഇതുക്കും മേലെ തൃശൂരിനെ എത്തിക്കുമെന്നും ശബരിമലയുടെ കാര്യത്തില്‍ സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സുരേഷ് ഗോപി. ആ തോന്ന്യവാസികളെ ജനാധിപത്യരീതിയില്‍ വകവരുത്തണമെന്നും സുരേഷ് ഗോപി. ജനങ്ങളുടെ അടിമയാകാന്‍ വീണ്ടും തയ്യാറെടുക്കുകയാണെന്ന് സുരേഷ് ഗോപി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ പറഞ്ഞത്

കൊവിഡ് വാക്‌സിനേഷന്‍ എടുത്ത് മാത്രമേ ഇനി പ്രചരണത്തിന് പോകാനാകൂ, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം വാക്‌സിനേഷന്‍ എടുത്തേ പോകാന്‍ ഒക്കൂ. എന്നിട്ട് മാത്രമേ തൃശൂര്‍ പോകാനാകൂ. ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളില്ല. തൃശൂര്‍ മണ്ഡലത്തിന് വാഗ്ദാനങ്ങളല്ല, ആ മണ്ഡലത്തിന് വേണ്ടി പരിശ്രമിക്കും എന്നാണ് നിലപാട്. എന്റെ നേതാക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നത്. പാര്‍ട്ടിയാണ് നാല് മണ്ഡലങ്ങള്‍ നിര്‍ദേശിച്ചത്. അതില്‍ നിന്നാണ് തൃശൂര്‍ ഞാന്‍ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി തൃശൂരില്‍ നില്‍ക്കുന്നതാണ് താല്‍പ്പര്യമെന്ന് അറിയിച്ചിരുന്നു.

കേരള സ്റ്റോറിയില്‍ നിന്ന് കേരളം ഒഴിവാക്കാനാണ് ആവശ്യപ്പെട്ടത്; ഫ്രെഡ്ഡി വി. ഫ്രാൻസിസ് അഭിമുഖം

പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യയും അമീനും; വരുന്നു കളർഫുൾ എന്റർടെയ്നർ, 'ഡർബി' മാർച്ച് 27ന്

'സീരിയലുകൾക്ക് നിലവാരമില്ല, സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്ന പ്രവണത തുടരുന്നു'; വിമർശിച്ച് ജൂറി

ഇറാന്‍ യുദ്ധം നീളുമോ? ഭരണം അട്ടിമറിക്കാന്‍ അമേരിക്കക്ക് ആകുമോ? നിര്‍മല്‍ ഏബ്രഹാം അഭിമുഖം

ഗംഭീര ട്രാക്കുമായി ഗോപി സുന്ദർ, ഒപ്പം ബി.കെ. ഹരിനാരായണന്റെ വരികളും; ഫെയ്സസിലെ 'ചായങ്ങൾ' എത്തി

SCROLL FOR NEXT