Election

ഇത്തവണ ജനങ്ങള്‍ തൃശൂര്‍ എനിക്ക് തരുമെന്നും സുരേഷ് ഗോപി, ശബരിമല വികാരവിഷയം

തൃശൂര്‍ ഇത്തവണ ജനങ്ങള്‍ തനിക്ക് തരുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്നും സുരേഷ് ഗോപി. തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തവണ അങ്ങനെ പറയാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നില്ല, അവര്‍ തൃശൂര്‍ തരുമെന്നും സുരേഷ് ഗോപി. തന്നാല്‍ ഉറപ്പായും അവര്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി.

ഇതുക്കും മേലെ തൃശൂരിനെ എത്തിക്കുമെന്നും ശബരിമലയുടെ കാര്യത്തില്‍ സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സുരേഷ് ഗോപി. ആ തോന്ന്യവാസികളെ ജനാധിപത്യരീതിയില്‍ വകവരുത്തണമെന്നും സുരേഷ് ഗോപി. ജനങ്ങളുടെ അടിമയാകാന്‍ വീണ്ടും തയ്യാറെടുക്കുകയാണെന്ന് സുരേഷ് ഗോപി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ പറഞ്ഞത്

കൊവിഡ് വാക്‌സിനേഷന്‍ എടുത്ത് മാത്രമേ ഇനി പ്രചരണത്തിന് പോകാനാകൂ, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം വാക്‌സിനേഷന്‍ എടുത്തേ പോകാന്‍ ഒക്കൂ. എന്നിട്ട് മാത്രമേ തൃശൂര്‍ പോകാനാകൂ. ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളില്ല. തൃശൂര്‍ മണ്ഡലത്തിന് വാഗ്ദാനങ്ങളല്ല, ആ മണ്ഡലത്തിന് വേണ്ടി പരിശ്രമിക്കും എന്നാണ് നിലപാട്. എന്റെ നേതാക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നത്. പാര്‍ട്ടിയാണ് നാല് മണ്ഡലങ്ങള്‍ നിര്‍ദേശിച്ചത്. അതില്‍ നിന്നാണ് തൃശൂര്‍ ഞാന്‍ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി തൃശൂരില്‍ നില്‍ക്കുന്നതാണ് താല്‍പ്പര്യമെന്ന് അറിയിച്ചിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT