Around us

സി എം രവീന്ദ്രന് മൂന്നാമതും ഇഡിയുടെ നോട്ടീസ് ; ഡിസംബര്‍ 10 ന് ഹാജരാകണം

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ഹാജരാകാനാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. ഡിസംബര്‍ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തലത്തിലാണ് സിഎം രവീന്ദ്രനെ വിളിപ്പിക്കുന്നതെന്നാണ് ഇ.ഡി വാദം. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച മൊഴികളെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യം ചെയ്യുന്നതെന്നുമാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്.

ഇത് മൂന്നാം തവണയാണ് ഹാജരാകാനാവശ്യപ്പെട്ട് സിഎം രവീന്ദ്രന് നോട്ടീസ് നല്‍കുന്നത്. ആദ്യതവണ നോട്ടീസ് നല്‍കിയപ്പോള്‍ കൊവിഡ് പോസിറ്റീവ് ആയതിനാല്‍ എത്താനാകില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വീണ്ടും നോട്ടീസ് നല്‍കിയപ്പോള്‍ തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ ആശുപത്രിയിലാണെന്ന് അറിയിച്ചു. തുടര്‍ന്ന് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്. ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകുന്നത് വൈകിപ്പിക്കേണ്ടെന്ന നിലപാടാണ് സിപിഎമ്മും സ്വീകരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഇതിനിടെ രവീന്ദ്രനുമായി ബന്ധപ്പെട്ട ചില ഇടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തിയിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. സിഎം രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ രജിസ്ട്രാര്‍ ജനറല്‍മാരോടാണ് വിവരങ്ങള്‍ തേടിയിരിക്കുന്നത്.

Ed serves Notice to CM Raveendran For third time,Summons for interrogation on Dec 10

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT