Around us

പി. ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജം; കണക്കുകള്‍ കൈയില്‍ ഉണ്ട്; ആരോപണം നിഷേധിച്ച് ഡി.വൈ.എഫ്.ഐ

അന്തരിച്ച ഡി.വൈ.എഫ്.ഐ നേതാവ് പി. ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐയെ അപമാനിക്കാനുള്ള ഹീന തന്ത്രമാണ് നടക്കുന്നത്. ഒരു പരാതിയും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ പറഞ്ഞു. റെഡ് കെയര്‍ സെന്റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനം, എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നതെന്നും ഷിജു ഖാന്‍ പറഞ്ഞു.

നുണ പ്രചരിപ്പിക്കുന്ന ഹീന തന്ത്രത്തിന്റെ ഭാഗം. ഇത്തരം വാര്‍ത്തകള്‍ കാലഘട്ടത്തിന്റെ ദുര്യോഗമാണ്. യൂത്ത് കോണ്‍ഗ്രസിനെ പോലെ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാട് അല്ല ഡി.വൈ.എഫ്.ഐക്ക്. സുതാര്യമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്. അതുകൊണ്ട് വ്യാജ വാര്‍ത്തകളെ തള്ളിക്കളയണം എന്നും ഷിജു ഖാന്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ ഓരോ ബ്ലോക്ക് കമ്മിറ്റിയും കളക്ട് ചെയ്ത ഫണ്ടിനെ സംബന്ധിച്ചും, റെഡ് കെയറിനെ സംബന്ധിച്ചും കൃത്യമായ കണക്കും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഭദ്രമായി തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഷിജു ഖാന്‍ പറഞ്ഞു.

പി.ബിജുവിന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തി സമാഹരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്ന ആരോപണം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിനെതിരെയാണ് ഉയര്‍ന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം തുക ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് ആരോപണം.

പി. ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് പിരിച്ചതെന്നാണ് ആരോപണം.

രാജ്യത്തിന്‍റെമണ്ണില്‍ ഇറാനെതിരായ ഒരു സൈനിക നടപടിയും അനുവദിക്കില്ലെന്നുളളതായിരുന്നു നിലപാട്,ഇറാന്‍റെ ആക്രമണം നീതികരിക്കാനാകാത്തത്: യുഎഇ

"സി.ജി.ഐ ഇല്ലാതെ ആക്ഷൻ രംഗങ്ങൾ ഒരുക്കാനുള്ള കാരണം?"; 'കാട്ടാളൻ' ബി.ടി.എസ്

''മൈക്കിൾ മുന്നിൽ വന്നാൽ നീ എങ്ങനെ തിരിച്ചറിയും''; ത്രില്ലടിപ്പിച്ച് 'ഫെയ്‌സസ്' ട്രെയ്‌ലർ

ഇതാണ് ധ്യാൻ പറഞ്ഞ പാട്ട്... ധ്യാനും വിഷ്ണുവും ചേർന്ന് പാടിയ പാട്ട്; 'ഭീഷ്മർ' പുതിയ ഗാനമെത്തി

ലോക്ക്ഡൗൺ സമയത്താണ് റോസ്ലിന്റെ ഐഡിയ കിട്ടുന്നത്, ആദ്യം എഴുതിയത് ക്ലൈമാക്സ്: വിനായക് ശശികുമാർ

SCROLL FOR NEXT