Around us

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഋതുമതിയായാല്‍ 18 വയസ് പൂര്‍ത്തിയായില്ലെങ്കിലും വിവാഹം ചെയ്യാം: ഡല്‍ഹി ഹൈക്കോടതി

ഋതുമതിയായ ഒരു പെണ്‍കുട്ടിക്ക് മുസ്ലീം നിയമമനുസരിച്ച് 18 വയസായില്ലെങ്കിലും രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. രക്ഷിതാക്കളുടെ സമ്മതപ്രകാരമല്ലാതെ വിവാഹം ചെയ്ത ദമ്പതിമാരുടെ ഹര്‍ജി പരിഗണക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് ജസ്മീത് സിംഗ് ആണ് നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ ഐ.പി.സി സെക്ഷന്‍ 363, 376, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

'മുസ്ലിം നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാം. 18 വയസിന് താഴെയാണെങ്കില്‍ പോലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവകാശമുണ്ട്,' കോടതി പറഞ്ഞു.

താന്‍ വിവാഹം കഴിച്ചതും വീട് വിട്ടിറങ്ങിയതും സ്വന്തം ഇഷ്ടപ്രകാരമാണെന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. മാതാപിതാക്കള്‍ തന്നെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

സ്വന്തം താത്പര്യപ്രകാരമാണ് പെണ്‍കുട്ടി തീരുമാനം എടുത്തതെങ്കില്‍ അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT