Around us

മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ പൈപ്പിലെ ചോർച്ച, വിതരണം മുടങ്ങി, 22 കൊവിഡ് രോഗികള്‍ മരിച്ചു

ഓക്‌സിജന്‍ പൈപ്പിലുണ്ടായ ചോര്‍ച്ച മൂലം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 22 കൊവിഡ് രോഗികള്‍ മരണപ്പെട്ടു. നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ മുനിസിപ്പല്‍ ആശുപത്രിയിലാണ് സംഭവം.

ഓക്‌സിജന്‍ വിതരണ ടാങ്കില്‍ ഉണ്ടായ ചോര്‍ച്ചയാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വെന്റിലേറ്ററില്‍ കിടന്നിരുന്ന രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഓക്‌സിജന്‍ അടിയന്തിരമായി ആവശ്യമില്ലാത്ത ആശുപത്രികളില്‍ നിന്നും മുൻസിപ്പൽ കോർപറേഷൻ ഓക്‌സിജന്‍ എത്തിച്ചതായും ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചത് വിവാദമായായിരുന്നു. ഓക്‌സിജന്‍ കയറ്റി അയച്ചത് സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ രേഖകളില്‍ തന്നെ വ്യക്തമാണ്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് രോഗികൾ സര്‍വ്വകാല റെക്കോര്‍ഡും കടന്ന് മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2023 പേരോളം രാജ്യത്ത് കൊവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT