Around us

പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവാവിനെ കണ്ടെത്തി; തിരിച്ചെത്തിച്ച് നിരീക്ഷണത്തിലാക്കി 

THE CUE

പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിപ്പോയയാളെ തിരിച്ചെത്തിച്ചു. കൊറോണ ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട യുവാവാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ റാന്നിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശേഷം തിരിച്ചെത്തിച്ച് വീണ്ടും നിരീക്ഷണത്തിലാക്കി. ആറുമണിക്കൂറിന് ശേഷമാണ് ഇയാളെ തിരികെ കൊണ്ടുവന്നത്. ഇറ്റലിയില്‍ നിന്നെത്തി കൊറോണ സ്ഥിരീകരിക്കപ്പെട്ടവരുമായി അടുത്തിടപഴകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്.

ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. യുവാവിന്റെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആറ് മണിക്ക് ശേഷമാണ് ഇയാളെ കാണാതാകുന്നത്. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയായിരുന്നു. ഇതോടെ യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇപ്പോള്‍ 21 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19 പേരുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ച് കാത്തുനില്‍ക്കുകയാണ് അധികൃതര്‍.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT