Around us

റാഫേല്‍: ഫ്രഞ്ച് നടപടിയില്‍ മിണ്ടാനാകാതെ കേന്ദ്രം; മൂര്‍ച്ച കൂട്ടി കോണ്‍ഗ്രസ്; വീണ്ടും വഴിത്തിരിവ്

ന്യൂദല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാറില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന്റെ മൂര്‍ച്ചകൂട്ടി കൂട്ടി കോണ്‍ഗ്രസ്. ഫ്രഞ്ച് സര്‍ക്കാര്‍ വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് റാഫേല്‍ വിഷയം വീണ്ടും ദേശീയ ശ്രദ്ധയില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

റാഫേല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ചും, സ്വജനപക്ഷപാതത്തെക്കുറിച്ചും അന്വേഷിക്കാനാണ് ഫ്രാന്‍സിലെ ജഡ്ജി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ടില്ല.

അന്താരാഷ്ട്ര തലത്തില്‍ ഫ്രാന്‍സ് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ റാഫേല്‍ വിഷയം ഉയര്‍ന്നു വരുമ്പോള്‍ ഇന്ത്യയിലും അഴിമതിയുള്‍പ്പെടെയുള്ള ഗൗരവതരമായ വിഷയങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കുകയാണ്. റാഫേല്‍ ഇടപാടില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടിക്കണക്കിന് രൂപയാണ് 59000 കോടി രൂപയുടെ റാഫേല്‍ കരാറില്‍ ഇടനിലക്കാര്‍ക്ക് കൊടുത്തത് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറില്‍ ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും, ഇന്ത്യ ഇതുവരെ മിണ്ടാന്‍ പോലും തയ്യാറായില്ലെന്ന് പാര്‍ട്ടി വക്താവ് പവന്‍ കേര പറഞ്ഞു. മുഴുവന്‍ ലോകവും ഇപ്പോള്‍ ന്യൂദല്‍ഹിയിലേക്ക് നോക്കുകയാണെന്നും എന്തിനാണ് ഇപ്പോഴും ഈ മൗനമെന്നും അദ്ദേഹം ചോദിച്ചു.

കേവലം 570 കോടി രൂപ വരുന്ന സാധനം 1670 കോടി രൂപയ്ക്കാണ് നമ്മള്‍ വാങ്ങിയത് എന്ന് ഇപ്പോള്‍ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം തന്നെ റാഫേല്‍ ഇടപാട് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT