Around us

‘ജെഎന്‍യുവിന് പിന്തുണ’: ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി 

THE CUE

ജെഎന്‍യു കാമ്പസിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് താരം ദീപിക പദുകോണിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ. ബിജെപിയുടെ ദില്ലി യൂണിറ്റ് പ്രതിനിധിയാണ് തജീന്ദര്‍ പാല്‍ സിങ്. 'തുകടേ തുകടേ ഗ്യാങി'നെ പിന്തുണച്ച ദീപിക പദുക്കോണിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണം എന്നായിരുന്നു ബിജെപി നേതാവിന്റെ ആഹ്വാനം.

ഇന്നലെ വൈകിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ജെഎന്‍യു കാമ്പസിലെത്തിയത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമായിരുന്നു ദീപിക മടങ്ങിയത്. പതിനഞ്ചു മിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച താരം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ്, മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരുമായും സംസാരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദീപികയുടെ സന്ദര്‍ശനത്തിന് പിന്നാലെ നിരവധിപേരാണ് താരത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. 'ഗുഡ് ഓണ്‍ യു ദീപിക' എന്നായിരുന്നു സ്വര ഭാസ്‌കര്‍ ദീപികയെ ടാഗ് ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തത്. ദീപികയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഐഷെ ഘോഷ് ഫെയ്‌സ്ബുക്കില്‍ അഭിനന്ദനം അറിയിച്ചത്. അതെസമയം ദീപികയെ വിമര്‍ശിച്ചു കൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ദീപികയുടെ ചിത്രം ഛപാക് ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള മെസേജുകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT