റാണു മണ്ഡല്‍  
Around us

തെരുവില്‍ നിന്ന് അഭ്രപാളിയിലേക്ക്; റാണു മണ്ഡലിന്റെ ജീവിതം സിനിമയാകുന്നു

THE CUE

ഒറ്റ രാത്രികൊണ്ട് ജനഹൃദയങ്ങളിലേക്ക് പാടിക്കയറിയ റാനു മണ്ഡലിന്റെ ജീവിതം സിനിമയാകുന്നു. ഋഷികേഷ് മണ്ഡലാണ് തെരുവിന്റെ പാട്ടുകാരി ബോളിവുഡില്‍ എത്തിയ കഥ പറയുന്ന ബയോപിക് ഒരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും ബംഗാളി അഭിനേത്രിയുമായ സുദീപ്ത ചക്രവര്‍ത്തിയാകും റാനു മണ്ഡലായി സ്‌ക്രീനിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റാണാഘട്ട് റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് റാണു പാട്ടുപാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.   

റാണു മണ്ഡലിന്റെ ജീവിതമറിയാന്‍ ജനങ്ങള്‍ക്ക് ആകാംഷയുണ്ടെന്ന് സംവിധായകന്‍ ഋഷികേശ് മണ്ഡല്‍ പറഞ്ഞു. ഒറ്റരാത്രികൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ അവരെക്കുറിച്ചറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. തെരുവ് ഗായികയായ റാനു മണ്ഡലിനെ താരമാക്കിയ സോഷ്യല്‍ മീഡിയയുടെ ശക്തി തന്നെയാകും സിനിമ ഹൈലൈറ്റ് ചെയ്യുകയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. തെരുവ് ജീവിതത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് ഋഷികേശ് റാണു മണ്ഡലുമായി സംസാരിച്ചു. സിനിമയുമായി സംവിധായകന്‍ സമീപിച്ച വിവരം നടി സുദീപ്ത ചക്രവര്‍ത്തി സ്ഥിരീകരിച്ചു. സ്‌ക്രിപ്റ്റ് ലഭിച്ച ശേഷം മാത്രമേ അഭിനയിക്കുന്ന കാര്യം തീരുമാനിക്കൂ എന്നും നടി വ്യക്തമാക്കി.

ക്യാക്റ്റസ് ബാന്റിന്റെ ഗായികയും സംഗീത സംവിധായകയുമായ സിന്ധുവാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ലതാ മങ്കേഷ്‌കറിന്റെ 'ഇക് പ്യാര്‍ കാ നഗ്മാ ഹേ' എന്ന ഗാനം റാണു പാടിയതാണ് തരംഗമായത്. വാര്‍ത്തകള്‍ക്ക് പിന്നാലെ 'ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍' എന്ന ചിത്രത്തില്‍ 'തേരി മേരി' എന്ന ഗാനം റാണു പാടിയിരുന്നു. ഹിമേഷ് രഷമ്യ ഈണമിട്ട ഈ ഗാനവും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. റാണു മണ്ഡല്‍ കഴിഞ്ഞ റാണാഘട്ട്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT