Around us

'ബിജെപിക്കാരോടാണ്, എന്നെ കൊന്നാലും മോഷ്ടിക്കാന്‍ വിടില്ല'; അയോധ്യ ഭൂമി ഇടപാടിലെ അഴിമതി ആരോപണത്തിന് പിന്നാലെ എഎപി എംപിക്ക് ഭീഷണി

ന്യൂദല്‍ഹി: അയോധ്യ രാമജന്മഭൂമി ട്രസ്റ്റ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി തുറന്നുകാട്ടിയതിന് ബിജെപി പ്രവര്‍ത്തകര്‍ വീടാക്രമിച്ചുവെന്ന് ആം ആദ്മി എംപി സഞ്ജയ് സിംഗ്.

നോര്‍ത്ത് അവന്യുവിലെ സഞ്ജയ് സിംഗിന്റെ വീടിന്റെ ഗേറ്റിനും നേരെ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമകിള്‍ അതിക്രമിച്ച് വീടിനകത്ത് കയറാന്‍ ശ്രമിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

'' എന്റെ വീടിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ബിജെപിക്കാര്‍ ഒന്നോര്‍ത്തോളൂ നിങ്ങളെന്തൊക്കെ തെമ്മാടിത്തരം കാണിച്ചാലും രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പിരിച്ച തുക മോഷ്ടിക്കാന്‍ ഞാന്‍ അനുവദിക്കില്ല. അതെന്ന കൊന്നിട്ടായാലും,'' സഞ്ജയ് സിംഗ് പറഞ്ഞു.

ശ്രീരാമജന്മഭൂമി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായിട്ടുള്ള ചംപത് റായി രണ്ട് കോടി രൂപ വിലയുള്ള 1.208 ഹെക്ടര്‍ സ്ഥലം ട്രസ്റ്റ് അംഗമായിട്ടുള്ള അനില്‍ മിശ്രയുടെ സഹായത്തോടു കൂടി 18 കോടി രൂപയ്ക്ക് വാങ്ങിയെന്ന ആരോപണം സഞ്ജയ് സിംഗ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT